Monday, June 29, 2015

38-ഒൻപതാം  ശ്ലോകം ..


“ ജാഗരിതസ്താനോ വൈശ്വാനരോകാരഃ പ്രഥമ മാത്രാ,ആപ്‌തേരാദിമത്വാദ്വാപ്നോതി ഹ വൈ സർവാൻ കാമാനാദിശ്ച ഭവതി യ ഏവം വേദ.
ജാഗരിത സ്ഥാന:= ജാഗരിതമാകുന്ന സ്ഥാനത്തോടുകൂടിയ
വൈശ്വനര:= വൈശ്വാനരൻ 
ആപ്തേ  = ആപ്തിയാലോ = വ്യാപ്തിയാലോ
ആദി മത്ത്വാത് വാ = ആദിയോടുകൂടി ഇരിക്കകൊണ്ടോ
പ്രഥമാ മാത്രാ = ഒന്നാമത്തെ മാത്രയായ
അകാര:= അകാരമാകുന്നു
യ: = എവൻ
ഏവം വേദ;= ഇപ്രകാരം അറിയുന്നുവോ
സ:= അവൻ
സർവാൻ  കാമാൻ = എല്ലാ കാമങ്ങളെയും
ആപ്നൊതിഹവൈ = പ്രാപിക്കുന്നു
ആദി: ച = ആദിയായിട്ടും = മഹാന്മാരിൽ മുൻപനായിട്ടും
ഭവത:= ഭവിക്കുന്നു .
//////////// ജാഗരിത സ്ഥാന:= ജാഗരിതമാകുന്ന സ്ഥാനത്തോടുകൂടിയ
വൈശ്വനര:= വൈശ്വാനരൻ 
ആപ്തേ  = ആപ്തിയാലോ = വ്യാപ്തിയാലോ
ആദി മത്ത്വാത് വാ = ആദിയോടുകൂടി ഇരിക്കകൊണ്ടോ//////////////////   
ജാഗ്രത് സ്ഥാനമായ ഈ ബാഹ്യപ്രപഞ്ചമാണ്  ഒന്നാമതായി നാം അറിയുന്നത് .അധ്യാത്മികമായി അന്വേഷിക്കുന്നവൻ  ആദ്യം അറിയേണ്ടതും ഇതുതന്നെയാണെന്ന് ഋഷി പറയുന്നു...അതിനാൽ  ഈ ജീവിതതിലെ വിഷയങ്ങളായ പ്രകൃതിയെയുംഅയവിൽ വ്യാപരിക്കുന്ന പഞ്ചെന്ദ്രിയങ്ങളെയും  അതിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മനസ്സിനെയും  അതിന്റെ ദുഖത്തെയും ,കാമത്തെയും,സുഖത്തെയും അനുഭവങ്ങളെയുമൊക്കെയാണ് ഒരുവൻ ആദ്യം പഠിക്കേണ്ടത് ..അല്ലാതെ സങ്കല്പ്പത്തില്മാത്രം അപ്പോൾ അവനു വിശ്വസിക്കാൻ കഴിയുന്ന ബ്രഹ്മത്തെയോ ഇശ്വരനെയോ അല്ല എന്ന് തറപ്പിച്ചു പറയുന്നു....കാരണം  തുരീയത്തിൽ സ്ഥിരമാകുന്നതിനു യോഗി തീരുമാനമെടുക്കുന്നതുവരെ (നിർവികൽപ്പ  സമാധി )ശരീരം അനുഭവതലത്തിൽ പ്രധാന്യമുള്ളിടത്തോളം ശരീരബോധം  ബാഹ്യപ്രപഞ്ചവുമായി ബന്ധപ്പെട്ടു നില്ക്കേണ്ടത് ആവശ്യമാണ്.അതിനാൽ  ബാഹ്യപ്രപഞ്ചവുമായുള്ള  ബന്ധം ഇടക്കുവച്ചു മുറിഞ്ഞു തൈജസ സങ്കൽപ്പ  ലോകം വലുതായി ഭ്രാന്തു പിടിക്കുവാനും സാധ്യതയുണ്ട് .നാം "കോമണ്‍ സെൻസ്"  എന്ന് വിളിക്കുന്നത്‌ ഈ ബാഹ്യപ്രപഞ്ചവുമായി ഉള്ള ബന്ധത്തെയാണ്...ഇങ്ങനെ സങ്കല്പ്പലോകം ഭ്രാന്തമായി വളരാതിരിക്കുവാനാണ് യജ്ഞം .വിഗ്രഹം പോലുള്ളവയെ ഉപയോഗിച്ചുള്ള   സഗുണാരാധന ഋഷിമാർ കണ്ടെത്തിയതും.
ഈ ബാഹ്യപ്രപഞ്ചത്തിന്റെ വ്യാപ്തിയാലും അത് ആദ്യം നാം അനുഭവിക്കുനതിനാലും അത് ഒന്നാമത്തെ മാത്രയായ   "അ " കാരമാകുന്നു.അ  കാരത്തിന്റെ പ്രത്യേകത എന്താണ് ? മനുഷ്യൻ  ആദ്യം ഉച്ചരിക്കുവാൻ പഠിക്കുന്നത് അകാരമാണ് .അതുകൊണ്ടാണ് അമ്മ എന്നർത്ഥം  വരുന്ന ആദ്യ വാക്കിൽ മിക്കവാറും ഭാഷകളിൽ അ  എന്ന  അക്ഷരം അടങ്ങിയിരിക്കുന്നത്.പലയിടത്തും ദൈവത്തെ സൂചിപ്പിക്കുന്ന പദങ്ങളിൽ (അല്ലാഹു ) അ  വന്നുകൂടിയിട്ടുണ്ടല്ലോ.എല്ലാ അക്ഷരത്തിന്റെയും  ഉച്ചാരണത്തിന്റെ  അടിത്തട്ടിൽ അ  മറഞ്ഞു കിടക്കുന്നു ..
///////////// പ്രഥമാ മാത്രാ = ഒന്നാമത്തെ മാത്രയായ
അകാര:= അകാരമാകുന്നു////////////////      
ഇത് ( അ ) ആദ്യമായി   വിജയിക്കേണ്ട ലോകമാണ്...അതായത് ഈ ലോകത്തെ പൂർണ്ണ  ബോധത്തോടെ അനുഭവിക്കുന്നവന് ഉള്ളതാണ് അടുത്തലോകങ്ങൾ .നമുക്ക്  പ്ലസ് ടു പാസാകാതെ  ഡിഗ്രിക്ക് അഡ്മിഷൻ കിട്ടുകയില്ലല്ലോ .ഒരുപക്ഷെ പ്രബുധരായവരിൽ ഒരു വലിയ വിഭാഗം രാജാക്കന്മാരോ  അല്ലെങ്കിൽ അതുപോലെ സമ്പന്നരോ  ആയിരുന്നു എന്നത് ശ്രദ്ധേയമാണ്...ബുദ്ധൻ ,കൃഷ്ണൻ ,മഹാവീരൻ,രാമൻ ,ജനകൻ ..അങ്ങനെ പോകുന്നു പോകുന്നു ആ  ലിസ്റ്റ് .അതിനുകാരണം അവർക്കാണ്  സമ്പത്തിന്റെ നിരർഥകത  ഏറ്റവും അറിയാവുന്നത് എന്നതാണ്..പലപ്പോഴും അവര്ക്കാണ് വേഗം വിരക്തിവരാൻ സാധ്യത.അവർ എല്ലാം ഉണ്ടായിട്ടും എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാത്തവരാണ്...ഉള്ളിൽ  കടുത്ത ഏകാന്തത അനുഭവിക്കുന്നവർ..ദരിദ്രന്റെ കണ്ണുകൾ  എപ്പോഴും  സമ്പത്തിലായിരിക്കും ... അവൻ കരുതുന്നു എനിക്ക് ധാരാളം പണം കിട്ടിയാൽ എല്ലാം വാങ്ങാമെന്ന് ...തന്റെ ജീവിതം സാക്ഷാത്കരിക്കപ്പെടുമെന്നു ..അവരോടു എത്ര തന്നെ ആത്മസാക്ഷാത്കാരത്തെ കുറിച്ചു പറഞ്ഞാലും ഈ ഒരു ചിന്ത  ഉപബോധ മനസ്സിൽ  ഉണ്ടാകും...താത്പര്യം മറഞ്ഞിരിക്കുകയാണ് ..ഒന്നുകിൽ ധാരാളം പണം ലഭിച്ച് അതിന്റെ നിരർഥകത പിടികിട്ടുക .അല്ലെങ്കിൽ അങ്ങനെയുള്ളവരെ നിരീക്ഷിച്ചു അത് ബോധ്യപ്പെടാൻ തക്ക നിശ്ചയ ദാർഡിയവും ശ്രമവും ഉണ്ടാകുക എന്നതാണ്. എന്നാൽ ആ ദരിദ്രൻ കരുതുന്നു ഈ വൈശ്വാനരലോകം ആണ് സത്യമെന്നും ഇതിലെ പണമാണ് സർവതും  നിയന്ത്രിക്കുന്നതെന്നും. അയാൾക്ക്‌ ഈ ലോകത്തിനെ ആദ്യത്തേതുമാത്രമായി  കാണുവാൻ അൽപ്പം  ശ്രമം വേണ്ടിവരുന്നു. സമ്പന്നൻ ഈ ലോകം നന്നായി അറിഞ്ഞവനാണ് .അവനറിയാം ഇതല്ലാതെ ആളുകൾ  വിചാരിക്കുന്ന ഈ വിഡ്ഢിത്തം അല്ലാതെ മറ്റെന്തൊക്കെയോ ആണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന്.......അതിനെകുറിച്ചറിയുവാൻ അവൻ കൂടുതൽ അത്മാർഥതയുള്ള ജിജ്ഞാസു ആണ്.അവനറിയാം ഈ വൈശ്വാനര പ്രപഞ്ചം വെറും ഒന്നാം പാദം  മാത്രമാണെന്നും  ചിലപ്പോഴൊക്കെ മാത്രം പിടിതരികയും മിക്കപ്പോഴും അവ്യക്തമായി  നിലകൊള്ളുകയും ചെയ്യുന്ന  മറ്റെന്തൊക്കെയോ പാദങ്ങൾ  ഇനിയും ഈ പ്രപഞ്ചത്തിനുണ്ടെന്നും .
////////////// യ: = എവൻ
ഏവം വേദ;= ഇപ്രകാരം അറിയുന്നുവോ
സ:= അവൻ
സർവാൻ  കാമാൻ = എല്ലാ കാമങ്ങളെയും
ആപ്നൊതിഹവൈ = പ്രാപിക്കുന്നു////////////// 
ഇങ്ങനെ  കാര്യങ്ങൾ അറിയുന്നവൻ  തന്റെ എല്ലാ ആഗ്രഹങ്ങളെയും പ്രാപിക്കുന്നു.ഒന്നാമതു അവൻ കാണുന്ന ആഗ്രഹങ്ങൾ തന്റെ സാഹചര്യ യാഥാർത്യങ്ങൾക്ക്  അനുസരിച്ച്ചുള്ളവയായിരിക്കും .മറ്റൊരുകാര്യം ഈ ലോകത്തിലെ  തന്റെ സമീപ ഭാവിയിലെ മിക്ക കാര്യങ്ങളെയും നന്നായി ഊഹിക്കാനുള്ള  കഴിവ് അവനുണ്ട്.അവൻ നല്ല ശ്രധയുള്ളവൻ  ആയിരിക്കും.ഇതിനൊക്കെ കാരണം അടിസ്ഥാനപരമായി അവൻ നല്ല ബോധ നിലവാരം ഉള്ളവൻ  ആയിരിക്കും .അതുകൊണ്ടുതന്നെ അവനവനെയും മറ്റുള്ളവരെയും തന്റെ അനുഭവജ്ഞാനവും  ശ്രദ്ധയും ബോധവും കൊണ്ട്  നിയന്ത്രിച്ചുകൊണ്ട് കാര്യങ്ങളെ തനിക്കനുകൂലമാക്കി എടുക്കുവാൻ കഴിവുണ്ടായി വരുന്നതിനാൽ അവന്റെ ആഗ്രഹങ്ങൾ എല്ലാം സഫലമാക്കപ്പെടുന്നു.
//////////// ആദി: ച = ആദിയായിട്ടും = മഹാന്മാരിൽ മുൻപനായിട്ടും
ഭവത:= ഭവിക്കുന്നു .////////////// 
 ഒരുവൻ  മഹാനാകണമെങ്കിൽ ഇതുമാത്രം പോര അവൻ മറ്റുള്ളവരുടെ ജീവിതതിൽ ശ്രേയസ്കരമായ മാറ്റങ്ങൾ വരുത്തെണ്ടതുണ്ട് .അങ്ങനെ സംഭവിക്കണമെങ്കിൽ അയാൾക്ക്‌ തന്റെ ആഗ്രഹങ്ങൾ മാത്രം സഫലമായാൽ പോര മറ്റുള്ളവരുടെയും ശ്രേയസ് ലക്ഷ്യമാക്കി പ്രവര്ത്തിക്കുവാൻ കഴിയണം... "അവനവൻ  ആത്മസുഖത്ത്ത്തിന്നു ആചരിക്കുന്നത് 
അപരന്നു സുഖത്തിനായ് വരേണം " എന്ന് ശ്രീനാരായണ ഗുരു പറഞ്ഞത്  ഈ അവസ്ഥയിലെക്കെത്തുവാനാണ് .സാധാരണ ഇതുരണ്ടും ഒന്നിച്ചു സംഭവിക്കുക അസാധ്യംതന്നെയാണ് ...കാരണം കച്ചവടക്കാരന്റെ   ആഗ്രഹ പൂർത്തീകരണം   ഉപഭോക്താവിന്റെ ദുഖത്തിലാണ് കലാശിക്കാര് .എന്നാൽ സത്യസന്ധമായി ഏവർക്കും  ശ്രേയസ്കരമായി പ്രവർത്തിക്കുവാൻ  അവനെ  ഈശ്വരൻ  സഹായിക്കുന്നു .കാരണം അവൻ ഒരുപാട് വളരുമ്പോഴും ഇനിയും തനിക്കൊരുപാട് അറിയാനുണ്ടെന്നും ഇത് ഒന്നാം പാദം  മാത്രമാണെന്നും  അറിയാവുന്നവനാണ്. ഒട്ടുംതന്നെ ഈഗോ  ഇല്ലാത്തവനായതിനാൽ ,ചെയ്യുന്നതെല്ലാം മറ്റുള്ളവര്ക്കുംകൂടി ശ്രേയസ്കരമായി വരുന്നതിനാൽ അവൻ മഹാന്മാരിൽ മുൻപനായി  തീരുന്നു..........

മഹോപനിഷത്ത് , രണ്ടാം അദ്ധ്യായം
ശ്രീശുകന്‍ കരങ്ങള്‍ കൂപ്പി വ്യാസമഹര്‍ഷിയോട് അഭ്യര്‍ത്ഥിച്ചു.
“മഹാമുനേ, ഈ സംസാരാഡംബരത്തിന്റെ ഉത്ഭവം എങ്ങനെയാണ്? ഇത് എങ്ങനെയാണ് വിലയം പ്രാപിക്കുന്നത്? ഇത് എന്താണ്? ആരുടേതാണ്? ഇത് എപ്പോഴുണ്ടായി? അങ്ങ് ദയവു ചെയ്ത് ഇതെല്ലാം എനിക്ക് പറഞ്ഞു തന്നാലും.” 
ശ്രീശുകനോട് ചെറുചിരിയോടെ വ്യാസമഹര്‍ഷി പറഞ്ഞു:
“ശ്രീശുകാ, ഈ വിഷയത്തില്‍ പരിപൂര്‍ണ്ണ ജ്ഞാനമുള്ള ഒരാളെ സമീപിക്കുക. മിഥിലാധിപതിയായ ജനകമഹാരാജാവ് നിന്റെ എല്ലാ സംശയങ്ങളേയും തീര്‍ക്കുവാന്‍ മാത്രം അറിവുള്ളവനാണ്. താല്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുക!”
ശ്രീശുകന്‍ വളരെദൂരം യാത്ര ചെയ്തത് ജനകമഹാരാജാവിന്റെ മിഥിലാപുരിയില്‍ പ്രവേശിച്ചു.
ശുകദേവന്‍ ജനകമഹാരാജാവിന്റെ അനുമതിയും കാത്ത് അവിടെ തന്നെ ഒരു പ്രതിമയെപ്പോലെ ശാന്തഗംഭീരനായി നിന്നു.
ഏഴുദിവസങ്ങള്‍ കടന്നുപോയി. അതുവരെ ജനകമഹാരാജാവ് തന്റെ അതിഥിയെപ്പറ്റി ആരോടും ഒന്നും അന്വേഷിച്ചില്ല. എട്ടാം ദിവസം ശ്രീശുകനെ കൊട്ടാരത്തിന്റെ മുറ്റത്തേയ്ക്കു ക്ഷണിച്ചു.ജനകന്റെ ആജ്ഞപ്രകാരം കവാടത്തിനു പുറത്തു നിന്ന് അകത്തുകടന്ന ശ്രീശുകദേവന്‍ ഏഴുദിവസം അവിടെ കാത്തു നില്ക്കേണ്ടിവന്നു. ആരും ഒന്നും അന്വേഷിച്ചില്ല. പഴയപടി കാത്തുനിന്നു. വീണ്ടും എട്ടാം ദിവസം അദ്ദേഹത്തെ അന്തഃപുരത്തിലേയ്ക്ക് ക്ഷണിച്ചു. അവിടെയും ഏഴുദിവസങ്ങള്‍ കാത്തുനില്ക്കേണ്ടിവന്നു. ​ഇപ്പോള്‍ ആകെ ഇരുപത്തിയൊന്ന് ദിവസങ്ങള്‍ കഴിഞ്ഞിരുന്നു.ഇരുപത്തിരണ്ടാം ദിവസം ജനകമഹാരാജാവ് തന്റെ വിശിഷ്ടാതിഥിയെ കാണുവാനും സ്വീകരിക്കുവാനും തയ്യാറായി. കൊട്ടാരത്തിലെ ഏറ്റവും സുന്ദരികളും യുവതികളുമായ സ്ത്രീകളോട് മനോഹരമായ ഒരുക്കങ്ങള്‍ ചെയ്യാന്‍ ഏര്‍പ്പാടാക്കി. അവര്‍ വളരെ ഭംഗിയില്‍ അണിഞ്ഞൊരുങ്ങി. പൂക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, നിറദീപങ്ങള്‍, മുത്തുക്കുടകള്‍, താളമേളങ്ങള്‍, വാദ്യങ്ങള്‍, പട്ടുവസ്ത്രങ്ങള്‍ എന്നിവകളെല്ലാം എടുത്ത് അനേക വാല്യക്കാരോടും നൃത്തക്കാരോടുമൊപ്പം വേഗമെത്തി. രാജാവ് അവരോടും വിവിധ പ്രകാരത്തിലുള്ള ഭോജനദ്രവ്യങ്ങളോടും, മറ്റു സുയോഗ്യവസ്തുക്കളോടും കൂടി ശുകദേവന്റെ മുമ്പില്‍ നേരിട്ട് ചെന്ന് സല്‍ക്കാരങ്ങള്‍ ആരംഭിച്ചു. ചക്രവര്‍ത്തിമാര്‍പോലും കൊതിക്കുന്നതരത്തിലുള്ള ഗംഭീരസ്വീകരണമാണ് ശുകദേവന് രാജാവ് നല്‍കിയത്.താന്‍ ഏര്‍പ്പെടുത്തിയ പ്രലോഭനങ്ങളെ അതിജീവിച്ചു നില്ക്കുന്ന ശുകദേവനെ സമീപിച്ച് ജനകമഹാരാജാവ് ഭക്തിപൂര്‍വ്വം നമസ്ക്കരിച്ചു. എന്നിട്ട് എളിമയോടെ തല കുനിച്ചുകൊണ്ട് പറഞ്ഞു:
“മഹാനുഭാവനായ മഹര്‍ഷേ, സാദരനമസ്ക്കാരങ്ങള്‍. അങ്ങ് അങ്ങയുടെ പ്രാപഞ്ചികവിഷയങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നവനാണ്. ഇപ്പോള്‍ അങ്ങ് എല്ലാ മനോരഥങ്ങളും നേടിയവനുമായിട്ടിരിക്കുന്നു.
ശുദ്ധമായ കാമനകളോടും, അര്‍ത്ഥശൂന്യമായ ജീവിതത്തോടും കൂടി ആരാണോ അറിയേണ്ട യഥാര്‍ത്ഥ തത്ത്വങ്ങള്‍ അറിഞ്ഞിട്ടുള്ളത് അവനാണ് ജീവന്മുക്തന്‍. ഹേ, ശുകദേവാ! അറിഞ്ഞാലും. പദാര്‍ത്ഥഭാവനാദാര്‍ഢ്യമാണ് ബന്ധനം. വാസനാനാശം തന്നെ മോക്ഷം."
തുടരും............

No comments:

Post a Comment