Thursday, June 18, 2015

33..ഏഴാം  ശ്ലോകം.



അന്തഃ പ്രജ്നം ബഹിഃ പ്രജ്നം നോഭയതഃപ്രജ്നം
പ്രജ്നാനഘനം പ്രജ്നം നാപ്രജ്നം
അദൃഷ്ടമവ്യവഹാര്യമഗ്രാഹ്യമലക്ഷണമചിന്ത്യം
അവ്യപദേശ്യമേകാത്മപ്രത്യയസാരം പ്രപഞ്ചോപശമം
ശാന്തം ശിവമദ്വൈതം ചതുർഥം മന്യന്തേ ആത്മാ വിജ്നേയഃ

അന്ത: പ്രജ്ഞം  = അന്തപ്രജ്ഞൻ അല്ലാത്തവനും
ബഹിഷ് പ്രജ്ഞം = ബഹിഷ് പ്രജ്ഞൻ അല്ലാത്തവനും
  ഉഭയത : പ്രജ്ഞം = രണ്ടിടത്തും (ഉള്ളിലും പുറമേയും ) പ്രജ്ഞയുള്ളവനല്ലാത്തവനും
  പ്രജ്ഞാനഘനം  = പ്രജ്ഞാനഘനനല്ലാത്തവനും
പ്രജ്ഞം = പ്രജ്ഞൻ (ഒരുമിച്ച് എല്ലാ വിഷയങ്ങളെയും കാണുന്നവൻ ) അല്ലാത്തവനും.
  അപ്രജ്ഞം = അപ്രജ്ഞൻ  (അചേതൻ ) അല്ലാത്തവനും .
അദൃഷ്ടം  = ദർശിക്കപ്പെടാത്തവനും
അവ്യവഹാര്യം = വ്യവഹരിക്കപ്പെടാൻ പാടില്ലാത്തവനും
അഗ്രാഹ്യം  = കർമ്മേന്ദ്രിയങ്ങളേക്കൊണ്ട് ഗ്രഹിക്കപ്പെടുവാൻ കഴിയാത്തവനും
അലക്ഷണം  = ലക്ഷണങ്ങൾ  (അറിയാനുള്ള അടയാളം ) ഒന്നുമില്ലാത്തവനും
അചിന്ത്യം = ചിന്തിക്കപ്പെടുവാൻ കഴിയാത്തവനും
അവ്യപദേശ്യം = വ്യപദേശിക്ക (ശബ്ദങ്ങളേക്കൊണ്ട്   നിർദ്ദേശിക്കപ്പെടുവാൻ ) സാധിക്കാത്തവനും
ഏകാത്മ പ്രത്യയ സാരം = ജാഗ്രതാദി  സ്ഥാനങ്ങളിൽ ആത്മാവ് ഒന്നുതന്നെ എന്നുള്ള പ്രത്യയം കൊണ്ട് അനുസരിക്കപ്പെടെണ്ടവനും () ആത്മ പ്രത്യയം ഒന്നുമാത്രം പ്രമാണമായിട്ടുള്ളവനും
പ്രപഞ്ചൊപശമം = പ്രപഞ്ചത്തിന്റെ ഉപശമത്തോടുകൂടിയവനും = ജാഗ്രതാദി സ്ഥാനധർമ്മങ്ങൾ ഒന്നുമില്ലാത്തവനും
ശാന്തം = ശാന്തനും
ശിവം= ശിവനും
അദ്വൈതം = അദ്വൈതനും ആയിട്ടുള്ളവനെ
ചതുർഥം = നാലാമത്തെ പാദമെന്നു
മന്യന്തേ = ബ്രഹ്മജ്ഞാനികൾ വിചാരിക്കുന്നു
സഹ:= അവനാകുന്നു
ആത്മാ;= ആത്മാവ്
സഹ:= അവനാകുന്നു

വിജ്ഞേയ= അറിയപ്പെടെണ്ടവൻ .

ഒരു   മനുഷ്യന്  എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും വലിയ ഉന്നതിയെക്കുറിച്ചു  ഋഷി സാക്ഷ്യപ്പെടുത്തുകയാണി വിടെ .ഇതിലും വലിയ ഒരു ഉയര്ച്ചയെക്കുറിച്ചു കാലാകാലങ്ങളിൽ വന്ന ഒരു മിസ്റ്റിക്കുകളും രേഖപ്പെടുത്തിയിട്ടില്ല ..ഒരു മനുഷ്യന്റെ പരമമായ അത്യുന്നത പരിണാമാവസ്ഥ .ഈ അവസ്തയിലെത്തുവാനാണ് നാം കോടിക്കണക്കിനു ജന്മങ്ങളിലൂടെ സഞ്ചരിച്ച് ഈ മനുഷ്യജന്മത്തിൽ എത്തിയതെന്ന് പറയപ്പെടുന്നു.എന്തായാലും ഇവിടെ ഋഷി അതിനെക്കുറിച്ചു സംസാരിക്കുവാൻ ശ്രമിക്കുന്നുവെങ്കിലും ...അദ്ദേഹം അതിനു ഒരു പേരുപോലും നൽകാൻ  തയാറായിട്ടില്ല ...അതിനെ അദ്ദേഹം "നാലാമത്തേത് " (തുരീയം ) എന്നുമാത്രമേ വിശേഷിപ്പിക്കുന്നുള്ളു ..  കാരണം രണ്ടായി നിലകൊള്ളുന്നതിന് മാത്രമേ നമുക്ക്  പേര് നൽകാൻ കഴിയുകയുള്ളൂ. സമുദ്രത്തിൽ തിരമാലകൾ പ്രത്യേകം കാണപ്പെടുന്നതിനാൽ അവയ്ക്ക്  ആ  പേര് ലഭിച്ചു ..എന്നാൽ   ആ വെള്ളത്തുള്ളികൾ തിരമാലക്ക് മുൻപും  പിൻപും സമുദ്രത്തിന്റെ ഭാഗമായി നിലകൊള്ളുമ്പോൾ അവയ്ക്ക് പേരുനൽകാൻ  സാധിക്കുകയില്ല.ഖുറാനിൽ ദൈവത്തിന്റെ 100 നാമങ്ങളിൽ 99 നാമങ്ങൾ ഉണ്ട് .100ആമത്തെ  നാമം മൗനമാണ്‌ .അത് അനുഭവിക്കുവാനുള്ളതാണ് .ശംസ് തബ്രീസ് റൂമിയെ  നൂറാം നാമം മുന്നിലിരുത്തി അനുഭവിപ്പിക്കുകയായിരുന്നു. 99 ൽ എത്തിയാലേ നൂറാമത്തെത് അറിയാനാകു. .പ്രാജ്ഞനിൽ  എത്തുമ്പോഴേ തുരീയം അനുഭവിച്ചു തുടങ്ങാനാവു.അതുപോലെതന്നെ ബോധം  സ്വപ്ന സ്ഥാനമായ തൈജസനിലും ബാഹ്യലോകമായ വൈശ്വാനരനിലും നിലകൊള്ളുമ്പോൾ ബോധം തന്നെ പലതായി കാണപ്പെടുന്നു ...അതിനാൽ  അവിടെ എന്തിനെയും പേരുചൊല്ലി വിളിക്കാൻ സാധിക്കുന്നു ..എന്നാൽ  തുരീയം എന്ന  ഈ നാലാം പാദത്തിലേക്കെത്തുംപോൾ  ഇവിടെ അഖണ്ട ബോധസ്വരൂപം പ്രാജ്ഞനിൽ  ഉണ്ടായിരുന്ന ആഗ്രഹ ബീജങ്ങളെയും ശൂന്യമാക്കി അവിടെയും പൂർണബോധം   നിറഞ്ഞുകൊണ്ട്  സർവവ്യാപിയായി  പ്രകാശമാനമായി സ്ഥിതിചെയ്യുന്നു.അതിനാൽ  അവിടെ ദ്വന്തങ്ങൾ ഇല്ലാത്തതിനാൽ വാക്കുകൾ  കൊണ്ട് ആ അനുഭവത്തെ വിവരിക്കുവാൻ കഴിയുകയില്ലതന്നെ.കാരണം ഭാഷ നിലനില്ക്കുന്നത് മനസ്സിന്റെ ബിംബങ്ങളായ ദ്വന്തങ്ങളിൽ ആണ്.ഉദാ:-  പകൽ  അറിയുവാൻ രാത്രിയെ അറിയേണ്ടതാണ് ... സത്യം എന്നവാക്ക് കള്ളം എന്ന വാക്കിനോടുകൂടിയെ അറിയാൻ കഴിയു.ഇഷ്ടം വേറുപ്പിനോടുകൂടിയെ അറിയാൻ കഴിയു .ഭാഷ എപ്പോഴും രണ്ടിന്റെ, എതിർ  ധ്രുവങ്ങളുടെ  താങ്ങോടുകൂടിയ   മനസ്സിൽമാത്രം  നിലനിൽക്കുന്നു .സത്യം മധ്യത്തിൽ നിലനിൽക്കുന്നു ..അനുഭവങ്ങൾ  മധ്യത്തിൽ നിലനിൽക്കുന്നു ..അതുകൊണ്ടാണ് സ്നേഹത്തെ ഇത്രയും കാലമായിട്ടും ഒരാൾക്കും  വ്യക്തമായി നിർവചിക്കുവാൻ  സാധിക്കാതിരുന്നത് .. അങ്ങനെയെങ്കിൽ ദ്വന്തങ്ങളാ ൽ നിർമ്മിതമായ ഈ മനസ്സേ ശൂന്യമായ ഒരുവനിൽ ദ്വന്തങ്ങൾ ഉണ്ടാവുക അസാധ്യമാണ്...ഭാഷയും..അതിനാൽ  ഋഷി ഈ ഭാഗത്തെ വിവരിക്കുന്നതിൽ തന്റെ നിസ്സഹായാവസ്ഥയും പരാജയവും "തുരീയം " എന്ന് വിളിച്ചുകൊണ്ടു ആദ്യമേതന്നെ വെളിപ്പെടുത്തുന്നു...കാരണം അത് ഓരോരുത്തരും അനുഭവിച്ചു അറിയുവാനുള്ളതാണ്...വിശ്വസിക്കുവാനോ  സങ്കൽപ്പിക്കുവാനൊ  ഉള്ളതല്ല..വിശ്വാസവും സങ്കൽപ്പവും  അനുഭവത്തിന്റെ ശത്രുക്കളാണ്...കാരണം വിശ്വാസി മുൻവിധി ഉള്ളവനാണ്..അനുഭവങ്ങളോ ഒരിക്കലും മുൻ  നിശ്ചയമില്ലാതെ വന്നുകൊണ്ടി രിക്കുന്നവയാണ് .അപ്പോൾ അവതമ്മിൽ ചേരുകയില്ല.അതിനാൽ  ഉപനിഷത്തുകളിലെ ഋഷിമാർ ഒരിക്കലും "നീ വിശ്വസിക്കു"  എന്ന് പറഞ്ഞിട്ടില്ല...നീ "അറിയുക" എന്നാണു പറഞ്ഞത്.അത് അപ്പോൾ നമ്മുടെ  സാമാന്യബുധിയെ   വെല്ലുവിളിക്കുന്നില്ല...വിശ്വാസി നാളെ അവിശ്വാസി ആകുവാൻ സാധ്യതയുണ്ട്..എന്നാൽ അനുഭവിക്കുന്നവൻ  അങ്ങനെയല്ല..കാരണം അനുഭവങ്ങൾ  സത്യവും വിശ്വാസങ്ങൾ സങ്കൽപ്പങ്ങളുമാണ്.അതുകൊണ്ടാണ് ഉപനിഷത്തുകൾ ഗുരുവും  ശിഷ്യനും  തമ്മിലുളള  വാദപ്രതിവാതങ്ങൾ എന്ന  രൂപത്തിൽ കാണപ്പെടുന്നത്..ചുരുക്കത്തിൽ തുരീയം സ്വയം അനുഭവിക്കുവാനുള്ളതാണ് . എങ്കിലും അദേഹം തന്നാലാവും വിധം അതിനെ വിവരിക്കാൻ ശ്രമിക്കുന്നു..ഇത് ദയവായി മനസ്സിലാക്കുവാൻ ശ്രമിക്കാതിരിക്കുക....അനുഭവിക്കുവാൻ മാത്രം ശ്രമിക്കുക എന്ന രീതിയിലുള്ള  ഒരു മുന്നറിയിപ്പോടെ ...........
ഭഗവദ് ഗീത :-.

ബ്രഹ്മണോ ഹി പ്രതിഷ്ഠാഹമമൃതസ്യാവ്യയസ്യ ച ശാശ്വതസ്യ ച ധര്‍മ്മസ്യ സുഖസ്യൈകാന്തികസ്യ ച (27)-----------------------------------------------------------------------------------------------------------------------
ഞാന്‍ അമൃതവും (അനശ്വരവും) അവ്യയവുമായ (മാറ്റമില്ലാ ത്തതുമായ) ബ്രഹ്മത്തിന്റെയും, ശാശ്വതമായ ധര്‍മ്മത്തിന്റെയും, പരമമായ സുഖത്തിന്റെയും നിവാസസ്ഥാനമാകുന്നു.  ..
ജ്യോതിഷാമപി തജ്ജ്യോതിസ്തമസഃ പരമുച്യതേ ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം ഹൃദി സര്‍വ്വസ്യ വിഷ്ഠിതം (18) ---------------------------------------------------------------------------------------------------പ്രകാശങ്ങ‌ള്‍ക്കെല്ലാം പ്രകാശമായിട്ടുള്ള ആ ബ്രഹ്മം അന്ധകാര ത്തിന്നപ്പുറമായിട്ടുള്ളതാണെന്നു പറയുന്നു. അറിവും (ജ്ഞാനം) അറിയപ്പെടേണ്ടതും (ജ്ഞേയം) അറിവിനാ‍‍‍ല്‍ എത്തിച്ചേരേണ്ടതും (ജ്ഞാനഗമ്യം)  എല്ലവരുടെയും ഹൃദയത്തെ അധിവസിക്കുന്നതും അതു (ബ്രഹ്മം) തന്നെ.
യാവത്സഞ്ജായതേ കിഞ്ചിത്സത്ത്വം സ്ഥാവരജംഗമം ക്ഷേത്രക്ഷേത്രജ്ഞസംയോഗാത്തദ്വിദ്ധി ഭരതര്‍ഷഭ (27) ----------------------------------------------------------------------------------------------------------- ഹേ ഭരതവംശശ്രേഷ്ഠാ, സ്ഥാവരവും ജംഗമവുമായുള്ള ജനിക്കുന്ന തെല്ലാം തന്നെ ക്ഷേത്ര-ക്ഷേത്രജ്ഞന്മാരുടെ സംയോഗത്തി‍‍ല്‍ നിന്നാണ് ഉണ്ടാകുന്നത് എന്ന് അറിയൂ.

സമം സര്‍വ്വേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം വിനശ്യത്സ്വവിനശ്യന്തം യഃ പശ്യതി സ പശ്യതി (28) ---------------------------------------------------------------------------------------------- ജീവജാലങ്ങളിലെല്ലാം സമമായി സ്ഥിതിചെയ്യുന്നവനും നശിക്കുന്നവയിലെല്ലാം അവിനാശിയായി വര്‍ത്തിക്കുന്നവനുമായ പരമേശ്വര‍നെ  ആരാണോ ദര്‍ശിക്കുന്നത് അവ‍ന്‍ ശരിയായി കാണുന്നു (അവന്‍ സത്യത്തെ അറിയുന്നു).
സമം പശ്യന്‍ ഹി സര്‍വ്വത്ര സമവസ്ഥിതമീശ്വരം ന ഹിനസ്ത്യാത്മനാത്മാനം തതോ യാതി പരാം ഗതിം (29) ----------------------------------------------------------------------------------------------------------------- ഈശ്വരന്‍ സര്‍വത്ര ഒരുപോലെ വ്യാപിച്ചിരിക്കുന്നതായി കാണുന്നവ‍ന്‍ (അജ്ഞാനം നിമിത്തം ആത്മാവിനെ അറിയാ തിരിക്കുന്നതിലൂടെ) തന്നെ സ്വയം നശിപ്പിക്കുന്നില്ല.  അതുകൊണ്ട് അവ‍ന്‍‌ പരമപദത്തെ അണയുന്നു.‍.............തുടരും
Read more on Blog- http://mandookyam.blogspot.in/

No comments:

Post a Comment