Wednesday, June 17, 2015

32..ആറാം ശ്ലോകം.തുടർച്ച.....///////////////

ഏഷ := ഇവൻ
സർവസ്യ = എല്ലാത്തിന്റെയും    
യോനി:= യോനിയും = ഉത്ഭവ സ്ഥാനവും//////////////
എല്ലാം സൃഷ്ടിക്കപ്പെടുന്നത് എന്നിൽനിന്നുമാണ് .ഞാൻ ഉള്ളതുകൊണ്ടാണ് ഈ ലോകം എനിക്ക് അനുഭവിക്കാൻ പറ്റുന്നത്...ഞാൻ സുഷുപ്തിയിൽ  ആയിരിക്കുമ്പോളും  മരിക്കുംപോളും  ഈ ലോകം എന്നെ സംബന്ധിച്ചു  നിലവിൽ  ഇല്ല .മരിക്കുമ്പോൾ സുഷുപ്തിയിൽ ആയിരിക്കുംപോൾ ഞാൻ ശുദ്ധമായി നിലകൊള്ളുന്ന ബോധമാണ് .എന്നാൽ പൂർത്തീകരിക്കാത്ത ആഗ്രഹങ്ങൾ അവയുടെ ബീജാവസ്തയിൽ ഊർജ  രൂപങ്ങളായി പതുക്കെ  സപന്ദിക്കുവാൻ തുടങ്ങുമ്പോൾ   ശുദ്ധ ബോധമായ നമ്മിൽ  പ്രപഞ്ചവും ഉണ്ടായിത്തുടങ്ങുന്നു . അപ്രകാരം  അതുവികസിച്ചു  ബാഹ്യലോകമായ വൈശ്വാനരനും സങ്കൽപ്പ ലോകമായ തൈജസനുമായി  പരിണമിക്കുന്നു.....
////////////// ഭൂതാനാം = ഭൂതങ്ങളുടെ
പ്രഭവാപ്യയൗ =  പ്രഭവവും( ഉത്പത്തി സ്ഥാനവും )അപ്യയ (ലയസ്ഥാനവും ) ആകുന്നു ./////////////////  ചുരുക്കത്തിൽ ഇന്ന് നാം കാണുന്ന ഭവിച്ച ...ഈ ഭൂതങ്ങളുടെ..സംഭവിച്ചിട്ടുള്ള  ഈ പ്രപഞ്ചത്തിന്റെ  എല്ലാം  ഉത്പത്തിസ്ഥാനവും ലയസ്ഥാനവും നമ്മുടെതന്നെ ഈ ബോധകെന്ദ്രമായ  പ്രാജ്ഞൻ  ആണ്. അതായത്  പ്രാജ്ഞൻ  ലോകത്തെ സൃഷ്ടിക്കുകയും അതിൽ  രമിക്കുകയും അവസാനം എല്ലാത്തിനെയും തന്നിലേക്ക്   ചുരുക്കുകയും ചെയ്യുന്നു.. അവിടെ ധ്യാനത്മകമായി ബോധത്തോടെ പ്രവേശിക്കുന്നവന് ഈ കള്ളക്കളികൾ എല്ലാം വേഗം പിടികിട്ടുന്നു.അയാൾ   ഇവയൊന്നും ഇല്ലാത്ത സത്യത്തിലുള്ള ലോകത്തെ  അനുഭവിക്കുന്നവനും ആണ് .അയാൾ  ലോക സുഖ ദുഖങ്ങളെ സമമായി തിരിച്ചറിഞ്ഞുകൊണ്ട് അവയിൽ  ഇന്ദ്രിയങ്ങൾ വ്യാപരിക്കുംപോഴും ബോധം അവയിൽ  നിന്നും മോചനം നേടി സദാ ഉള്ളിലേ സുഷുപ്തിസ്താനത്തിന്റെ പരമാനന്ദം നുകർന്നുകൊണ്ടിരിക്കുന്നു.............

ഭഗവദ് ഗീത :-
അഹമാത്മാ ഗുഡാകേശ സര്‍വ്വഭൂതാശയസ്ഥിതഃ അഹമാദിശ്ച മധ്യം ച ഭൂതാനാമന്ത ഏവ ച (20) ------------------------------------------------------------------------------------------------------------------------------------------------------------------------------------------അര്‍ജുനാ! ഞാ‍ന്‍ സകലഭൂതങ്ങളുടെയും ഹൃദയത്തി‍‍ല്‍ സ്ഥിതി ചെയ്യുന്ന ആത്മാവാണ്.  സകലചരാചരങ്ങളുടെയും ആദിയും മദ്ധ്യവും അന്തവും ഞാനാണ്.
യച്ചാപി സര്‍വ്വഭൂതാനാം ബീജം തദഹമര്‍ജുന ന തദസ്തി വിനാ യത്സ്യാന്മയാ ഭൂതം ചരാചരം (39) -----------------------------------------------------------------------------------------------------------------------------
അര്‍ജുനാ! സകലഭൂതങ്ങളുടേയും ഉ‍ല്‍പത്തികാരണമായത് യാതൊന്നാണോ അത് ഞാനാണ്. എന്നെക്കൂടാതെ ജീവിക്കുവാന്‍ കഴിയുന്നതായി ചരവും അചരവുമായ യാതൊരു വസ്തുവുമില്ല.
അഥവാ ബഹുനൈതേന കിം ജ്ഞാതേന തവാര്‍ജുന വിഷ്ടഭ്യാഹമിദം കൃത്സ്നമേകാംശേന സ്ഥിതോ ജഗത് (42) -----------------------------------------------------------------------------------------അര്‍ജുനാ! അല്ലെങ്കില്‍ തന്നെ വിസ്‍തൃതമായ ഇതിനെയെല്ലാം അറിഞ്ഞിട്ട് നിനക്കെന്തു കാര്യം? എന്റെ ഒരംശം കൊണ്ട് ഈ ജഗത്തിനെ മുഴുവന്‍ താങ്ങിയിട്ട് ഞാന്‍ വര്‍ത്തിക്കുന്നു.
....തുടരും..
Read more on Blog- http://mandookyam.blogspot.in/

No comments:

Post a Comment