Saturday, May 30, 2015

21- നാലാം ശ്ലോകം .തുടർച്ച....
 //////// തൈജസ: = തൈജസൻ//////////

 നാം ഈ കാണപ്പെടുന്ന പുറം ലോകത്ത് ജീവിക്കുന്നുണ്ടെങ്കിലും സ്വപ്ന സ്ഥാനമാകുന്ന തൈജസനാൽ  അബോധപരമായി നിയന്ത്രിക്കപ്പെട്ടാണ് ജീവിക്കുന്നതു . മനുഷ്യൻ തന്റെ മനസ്സിന്റെ തിരശീലയിൽ  പ്രകാശ പൂർവ്വം കാണുന്ന അസത്യങ്ങളായ  സങ്കല്പ്പങ്ങല്ളിൽ  രമിച്ച്ചുകൊണ്ട്‌  അതിൽ മുഴുകി കഴിയുകയാണ്. തന്റെ ആ കള്ളങ്ങളെ ഇളക്കുവാൻ മനുഷ്യൻ ആരെയും അനുവദിക്കുകയില്ല.ഒരുവന്റെ വ്യക്തിത്വം നിലനിൽക്കുന്നത്  ഈ തൈജസ ലോകത്താണ് .ജീവിതത്തിന്റെ ഒഴുക്കിൽ എല്ലായിടത്തും ഈ സങ്കല്പ്പ വ്യക്തിത്വം തട്ടി തടഞ്ഞു പ്രശ്നമുണ്ടാക്കുകയാണ്. കുട്ടിക്കാലം മുതൽക്കു ഉള്ളിൽ  കയറിക്കൂടിയ ആശയങ്ങൾ  ആണ് വ്യക്തിത്വമായി ഉറഞ്ഞു കൂടുന്നത്.ഉള്ളിൽ  സത്യത്തിൽ നമുക്ക് ഒരു വ്യക്തിയെ കാണാൻ കഴിയുകയില്ല.കുട്ടിക്കാലം മുതൽ കയറിയ പലപല ചിന്തകളും സങ്കൽപ്പങ്ങളും  ആയ ആശയങ്ങൾ ആണ് കലപില കൂട്ടിക്കൊണ്ടിരിക്കുന്നത്.അതിനു വ്യക്തമായ തെളിവാണ് എതെങ്കിലുംതരത്തിൽ നാം കണ്ടതോ കേട്ടതോ ആയ ആശയങ്ങളെ മാത്രമേമനസ്സ്  പല അനുപാതത്തിൽ കൂട്ടിച്ചേർത്തു  കാണിക്കുകയുള്ളൂ എന്ന  സത്യം .സ്വപ്നങ്ങൾ പോലും അങ്ങനെ തന്നെ.അതിനാൽ  ബോധവാൻ തൈജസ ലോകത്തെ ഈ  കെണി തിരിച്ചരിഞ്ഞു  എല്ലാം വെറും  സങ്കൽപമായി  കണ്ടു ,അവയുടെ പ്രാധാന്യത്തെ ഉപേക്ഷിക്കുന്നു, അവയെ അത്യാവശ്യമുള്ളപ്പോൾ  മാത്രം ഉപയോഗിക്കുവാൻ വേണ്ടി ദൂരെ മാറ്റി വെക്കുമ്പോൾ  ആകുന്നു യഥാർത്ഥ  "സമ്യക്കായ ന്യാസം "(സന്യാസം ) സംഭവിക്കുന്നത്‌ .അനുഭവങ്ങൾ  നേരിട്ട് വന്നുകൊണ്ടിരിക്കുകയാണ് .അവ നല്ലതോ ചീത്തയൊ എന്നൊക്കെ സദാ തരം  തിരിക്കുന്നത് മനസ്സാണ്.  എല്ലാറ്റിനെയും രണ്ടായിക്കാട്ടുന്ന ആ മനസ്സ് ഉപേക്ഷിക്കപ്പെടുമ്പോൾ നാം സർവ തും ഉപേക്ഷിച്ചു കഴിഞ്ഞു.അപ്പോൾ മാത്രമേ നമുക്ക് ജീവിതത്തെ ,അതിലെ ഒരോ  അനുഭവത്തെയും സമൂലമായി  ആസ്വദിക്കുവാൻ സാധിക്കു.ഒരു നല്ല പ്രത്യേക ഭക്ഷണം ഒരു പ്രത്യേക  റസ്റ്റൊരണ്ടിൽ കയറി  കഴിക്കുമ്പോൾ മനസ്സ് ചിന്തകളിലൂടെ നമ്മുടെ ബോധത്തെ മറ്റെവിടെയോക്കെയോ കൊണ്ടുപോയി കറക്കുന്നു...അവസാനം കഴിപ്പ്‌ മുഴുവൻ കഴിയുംപോളാണ്  "അയ്യോ തീർന്നുപൊയല്ലൊ ,..കുറച്ചുകൂടി .....ഇല്ല ..അല്ലെ .വേണ്ട ..സാരമില്ല..."എന്ന് പറയേണ്ടി വരുന്നത് . എന്തൊക്കെയോ സ്വാദു  കിട്ടുകയും ചെയ്തിരുന്നു .പക്ഷെ ആ കൊതി ഇരട്ടിയായിക്കഴിഞ്ഞു.പിന്നീടു നമ്മുടെ ഏറ്റവും പ്രധാന പദ്ധതികൾക്കുള്ള പ്രധാന യാത്ര  ആ പ്രത്യേക റസ്റ്റൊരണ്ടി നടുത്തുകൂടി നാം പ്ലാൻ ചെയ്യാനും അവിടെത്തന്നെ വരാനും  നിർബന്ധിതനാകുന്നു . എന്നാൽ ചിന്തകളില്ലാതെ പൂർണ്ണ  ബോധത്തോടെ സാവധാനം ധ്യാനാത്മകമായി  ആ ഭക്ഷണം ആസ്വദിച്ചു തീരുമ്പൊഴെക്കും നാം അതിനെ മതിയാക്കിക്കഴിയും.നാം പിന്നെ അവിടെ വരുകയില്ല.ജീവിതവും ഇങ്ങനെതന്നെ.ജീവിതം ബോധത്തിൽ ജീവിച്ചു തീർത്തില്ലെങ്കിൽ മരിക്കുംപോളും  ആ ആഗ്രഹങ്ങൾ ഊർജരൂപത്തിൽ രണ്ടായി അവശേഷിക്കുകയും അവയുടെ  യോഗ പൂർത്തീകരണത്തിനായി
 ഭൂമിയിൽ  രൂപമാറ്റത്തോടെ അവതരിക്കുകയും ചെയ്യുന്നു.ജീവിതത്തെ  നിയന്ത്രിക്കുവാൻ സങ്കൽപ്പലൊകമായ  തൈജസനെ അനുവദിച്ചുകൂടാ .കാരണം മനസ്സ്.....അവൻ ഏറ്റവും നല്ലൊരു തൊഴിലാളി മാത്രമാണ് .അത്  ഏറ്റവും വൃത്ത്തികെട്ട ഒരു മുതലാളിയുമാണ് .ഇവിടെയാണ് സ്വർഗനരകങ്ങൾ സൃഷ്ടിക്കപ്പെടുന്നത്...തൈജസലോകത്താൽ നിയന്ത്രിക്കപ്പെടുന്നവൻ നരകത്തിലാണ് .അയാൾ അന്ധനാണ്.ആ സങ്കൽപ്പലോകത്താൽ  നിയത്രിക്കപ്പെടുന്നവൻ  എപ്പോഴും കർമ്മബന്ധങ്ങളെ നേരിടേണ്ടി വരുന്നു. . അതിനാൽ  ആത്മ ബോധത്തെ ഉയര്ത്തിക്കൊണ്ട് തൈജസനെ നിയന്ത്രിക്കുമ്പോൾ  വിക്രമാദിത്യ ചക്രവർത്തി അടിമയാക്കിയ അത്ഭുത വേതാളത്തെ  പോലെ  അവൻ (മനസ്സ്) നമുക്കായി ഗുണകരമായ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു . അപ്പോൾ ജീവിതം ലളിതവും അത്യാനന്ദപ്രദവും  ആകുന്നു .നാം സ്വർഗത്തിന്റെ വാതിലുകളിലൂടെ അകത്തേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു...നാം ശിശുക്കളേപോലെ നിഷ്കളങ്കരായി ആ ദൈവരാജ്യത്തിൽ  കടന്നിരിക്കുന്നു.....തുടരും ...

സെൻ കഥ -
സ്വർഗനരക കവാടങ്ങൾ -
നോബുഷിഗെ  എന്ന  പട്ടാളക്കാരൻ ഹക്യുനെ സമീപിച്ചു ചോദിച്ചു .."യതാർതത്തിൽ  സ്വര്ഗവും നരകവും ഉണ്ടോ?"
ഹക്യുൻ :-"നിങ്ങൾ ആരാണ്?"
അയാൾ  :"ഞാൻ ഒരു യോധാവാണ് ".
ഹക്യുൻ :-"ഹ ഹ ..നിങ്ങളോ ..യോധാവോ?...ഏതു ഭരണാധികാരി യാണ് നിങ്ങളെപ്പോലെ ഒരുത്തനെ അംഗരക്ഷകനാക്കുക?കണ്ടിട്ടൊരു ഭിക്ഷക്കാരനെ പോലെയുണ്ട്.."
കുപിതനായ നോബുഷിഗെ വാളെടുക്കാൻ തുടങ്ങി
ഹക്യുൻ -"കയ്യിൽ  വാളുണ്ടല്ലേ ,എന്റെ തലയറക്കുവാനുള്ള മൂർച്ച  നിന്റെ വാളിനില്ല.."
നോബുഷിഗെ വാൾ  ശക്തിയായി വലിച്ചൂരി...
അപ്പോൾ ഹക്യുൻ പറഞ്ഞു  ;-" ഇതാ നരകത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്നു"
ഈ വാക്കുകൾ  കേട്ടതും യോദ്ധാവ് വാൾ  വലിച്ചെറിഞ്ഞു ഗുരുവിനെ വണങ്ങി ..
ഹക്യുൻ  പറഞ്ഞു :- "ഇതാ സ്വർഗത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്നു "..

Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

Monday, May 25, 2015

20- നാലാം ശ്ലോകം .തുടർച്ച....


///// തൈജസ: = തൈജസൻ/////// 

തേജസ്സിൽ നിന്നും ഉണ്ടാകുന്നതാണ് തൈജസന്റെ സങ്കൽപ്പലൊകം .ശരിക്കും ശൂന്യമായ ചുമരിൽ നാം സിനിമ പ്രോജെക്ടറിലൂടെ വരുന്ന പ്രകാശത്താൽ കടലും അഗ്നിയും പ്രപഞ്ചം തന്നെയും കാണുന്നത് പോലെ . അവ വെറും സങ്കൽപ്പങ്ങളും  ചിന്തകളുമാണ് .അത്  പോലെതന്നെയാണ്  നമ്മുടെ മനസ്സിലെ തൈജസലോകവും .സത്യത്തിൽ ജീവിതം സംഭവിച്ച്ച്ചുകൊണ്ടിരിക്കുന്നത്  നമ്മുടെ ഉള്ളിലല്ല ...പുറത്താണ് ...പക്ഷെ നാം ജീവിക്കുന്നതൊ ..ഉള്ളിലെ സങ്കല്പ്പ ലോകത്തും .നാം പുറം ലോകത്തെ കാണേണ്ടത് സങ്കൽപ്പലോകത്തിലൂടെ  അല്ല. വൈശ്വനരനായ പുറംലോകത്തെ അപ്പടിതന്നെ കാണേണ്ടതാണ് . ഒരു  വ്യക്തി  എല്ലാ ഇന്ദ്രിയങ്ങളെയും ഉപയോഗിക്കുന്നുവെങ്കിലും തൈജസൻ  കാഴ്ച്ചകളിൽ സങ്കല്പ്പത്ത്തിന്റെ മായം ചേർക്കുന്നു .നാം അപ്പോൾ കാണുന്നത് അറിയുന്നതിന് പകരം സങ്കല്പ്പിക്കുന്നത് അറിയുന്നു...കാണ് ന്നതിനെക്കുറിച്ചു ചിന്തിക്കുന്നതിനു പകരം   ചിന്തിക്കുന്നത്   കാണുന്നു. അതെ,നാം ജീവിക്കുന്നതു ഇത്തരത്തിൽ നാം സങ്കൽപ്പിക്കുന്നതായ നമ്മുടെതായ  ഒരു തൈജസ ലോകത്താണ് .അതിനു കൂടുതൽ സത്യസന്ധമായ പുറംലോകവുമായി ബന്ധമൊന്നുമില്ല. ഇത് ശുദ്ധമായ ഭ്രാന്താണ് .അതുകൊണ്ടാണ് എല്ലാവരും ഭ്രാന്തന്മാരാണെന്ന്  ചില ചിന്തകർ പറഞ്ഞിട്ടുള്ളത് .ഏറിയും കുറഞ്ഞും സങ്കൽപ്പലോകത്തിലൂടെ  എല്ലാവരും ജീവിക്കുന്നു. ബോധവാനാകുന്ന  ഒരുവൻ തൈജസ സങ്കൽപ്പലൊകത്തുനിന്നും  തന്റെ ജീവിതതിന്റെ വേരുകൾ കൂടുതൽ സത്യസന്ധമായ ബാഹ്യലോകമായ വൈശ്വാനരലോകത്തിലേക്ക്  മാറ്റി പ്രതിഷ്ടിക്കുകമാത്രം ചെയ്യുന്നു . അപ്പോൾ കാര്യങ്ങളെല്ലാം ശരിയാകുന്നു .അകന്നിരുന്ന സമസ്യകളെല്ലാം  അടുത്തുവരുന്നു.കാരണം പൂർണമായും  സങ്കൽപ്പത്തിൽ ജീവിചിരുന്നവൻ ശാരീരികമായ സത്യലോക ത്തിലേക്ക് വരുന്നു.അതാണ്ആത്മീയതയിലെ ധ്യാനത്തിന്റെ ആദ്യപടി.അതിനുശേഷം അയാൾക്ക്അകത്തെയും  പുറത്തെയും ലോകത്തെ അറിയുവാൻ കഴിയുന്നു. സാഹചര്യത്തിൽ  അയാൾ  ഇതു ലോകമാണ് സത്യലോകം എന്ന സന്ദെഹത്തിന്റെ  നിവൃത്തിക്കായി തന്റെ അനുഭവങ്ങളെ നിരീക്ഷിക്കുമ്പൊൾ    ഇതിനിടയിൽ നിലകൊള്ളുന്ന വർത്തമാനകാല  സത്യമായ .. രണ്ടു ലോകത്തെയും സൃഷ്ടിച്ചു കാട്ടിക്കൊണ്ടിരിക്കുന്ന അടുത്ത  ലോകത്തിലേക്ക് കടക്കപ്പെടുന്നു ...അതുതന്നെയാണ് പരമമായ , രണ്ടു ലോകങ്ങളുടെയും ആധാരമായ കൂടുതൽ സത്യമായ ലോകം എന്ന് അറിയുകയും രണ്ടു ലോകങ്ങളുടെ പിടിയില നിന്നും സ്വതന്ത്രനാവുകയും അത്യാനന്ദത്തിലെക്കു  വീഴുകയും ചെയ്യുന്നു....തുടരും......


Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

Wednesday, May 20, 2015

19 - നാലാം ശ്ലോകം .തുടർച്ച....


/////////////// പ്രവിവിക്തഭുക് = സൂക്ഷ്മവിഷയങ്ങളെ ഭുജിക്കുന്നവനും//////////////////

ഒരു സാധാരണ മനുഷ്യന്റെ ജീവിതം നിലനില്ക്കുന്ന വൈശ്വാനരൻ എന്ന  കാണപ്പെടുന്ന പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്  സ്വപ്നസ്ഥാനമാകുന്ന സങ്കൽപ്പ തൈജസലോകം ആണ് . സാധാരണ ലോകമായ വൈശ്വാനര ലോകത്തിൽ നാം അറിയും ധാന്യങ്ങളും ഭുജിക്കുന്നെങ്കിൽ  തൈജാസ ലോകം ഭുജിക്കുന്നത് സൂക്ഷ്മ വിഷയങ്ങളെയാണ് .ഇത്  തിരിച്ചറിയുന്നവർ നേട്ടങ്ങൾ ഉണ്ടാക്കുന്നു.അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.കാരണം അവർക്ക്   തൈജസ ലോകത്തെ ഉപയോഗിക്കുവാൻ അറിയാം .കാരണം എല്ലാരും വിൽക്കുന്നത് മറ്റുള്ളവരുടെ  സ്വപ്നങ്ങൾ ആണ്. സ്വപ്നങ്ങളെ അറിയുവാൻ കഴിയണം.ജീവിതം സ്നേഹം എന്ന അവസ്ഥയിൽനിന്നും പരസ്പരം ഉള്ള ഒരു എഗ്രിമെന്റ് ഒരു ബിസിനസ്  ആയി മാറിയിരിക്കുന്നു.അവിടെ പരസ്പരം നന്നായി  മനസ്സിലാക്കുന്നവർ വിജയിക്കുന്നു.
ഒരു ലക്സ്  സോപ്പിന്റെ പരസ്യത്തിൽ എന്തിനു ഐശ്വര്യറായ്,ഷാരൂഖ്‌?എല്ലാവരും സ്വയം അങ്ങനെയാണ് തന്നെത്താൻ കാണുന്നത്.
കള്ളത്തെ  അറിയുന്ന കമ്പനിക്കാരൻ നന്നായി നമ്മുടെ സങ്കൽപ്പത്തെ  ഉപയോഗിക്കുന്നു.അതായത് ലക്സ് ഉപയോഗിക്കുന്ന നിങ്ങളും ഗണത്തിൽ വരുന്നു.അതോടെ നമുക്കത് ഉപയോഗിക്കുന്ന ത്തിൽ ഒരു പ്രത്യേക സുഖമുണ്ടാവുന്നു.എന്നാൽ സുഖത്തിനു കാരണം ആരും വേഗതയേറിയ ലോകത്ത് തിരക്കുവാൻ മിനക്കെടില്ല.വർഷങ്ങൾ നാം ലക്സിന്റെ കമ്പനിക്കാരന്റെ അടിമയാകുന്നു.സീരിയലിലെ ഭര്ത്താവിനെ ഭരിച്ചു കൊണ്ടുനടക്കുന്ന ഭാര്യമാരോട് അസൂയയോടെ ബഹുമാനം തോന്നുകയും സദാ അതുകാണാൻ എല്ലാം മറന്നി രിക്കുകയും ചെയ്യുമ്പോളും, ഏഴു  രൂപയുടെ ചായ സ്റ്റാർ ഹോട്ടലിലെ പുൽത്തകിടിയിൽ ഇരുന്നു 340 രൂപയ്ക്കു കുടിക്കുമ്പോഴും ഇല്ലാത്ത കാശുണ്ടാക്കി കടം വാങ്ങി നാനോക്ക് പകരം ഇന്നോവ കാറ്  വാങ്ങുമ്പോഴും, കഷ്ടപ്പെട്ട് പണിയെടുക്കുന്ന സത്യത്തിൽ 75000 രൂപാ ശമ്പളം വാങ്ങുവാൻ അവകാശവും കഴിവുമുള്ള ,25000 രൂപാ ശമ്പളം വാങ്ങുന്ന നമ്മെ  അത്തവണയും ജനറൽ മാനെജരുടെ വക ഗംഭീര സ്വീകരണവും  പ്രശസ്തി പത്രവും (പാത്രവും ) തന്നു  പുകഴ്ത്തി പറ്റിക്കുംപോഴും, എന്തിനു  കാര്യമായ കുഴപ്പങ്ങളില്ലാത്ത  പിച്ചക്കാരൻ കൈ നീട്ടുമ്പൊൾ  അശ്രദ്ധമായി പണം കൊടുക്കുമ്പോൾ നാം അയാളുടെ  അടിമ .കാരണം അയാൾ  നമ്മുടെ  മുഖം പോലും  ശ്രദ്ധിക്കുന്നില്ല.അതുകൊണ്ടാണ് പലരും   വന്നു വീണ്ടും വീണ്ടും ചോദിക്കുന്നത് . അയാളെ  സംബന്ധിച്ചിടത്തോളം നമ്മൾ മണ്ടന്മാരായ 1000 ഇൽ  ഒരു  ഒരു "കസ്റ്റമർ" മാത്രമാണ്.അയാൾ  പ്രതീക്ഷിക്കുപോലെ  നാം കൊടുത്തില്ലെങ്കിൽ അയാളുടെ ഉള്ളിൽ  കോപം വരുന്നത്തിനു കാരണം ഇതാണ്.
നിമിഷങ്ങളിലോക്കെ വ്യക്തമായി "നമ്മെ",നമ്മുടെ വികാരങ്ങളെ  നിരീക്ഷിക്കുവാൻ കഴിഞ്ഞാൽ നമുക്കതൊക്കെ പിടികിട്ടുന്നു.അപ്പോഴൊക്കെ നമ്മെ നമുക്ക് സ്വാതന്ത്രമാക്കുവാൻ  സാധിക്കുന്നു.നമ്മുടെ കാര്യങ്ങൾ നാം തീരുമാനിക്കുന്നു.ഇപ്പോൾ നമ്മുടെ പ്രോഗ്രാം ചാർട്ട്  മുഴുവൻ തയാറാക്കുന്നത് ഫലത്തിൽ,മേൽ  വിവരിച്ച നമ്മുടെ തൈജസ  ലോകത്തെ അറിയുന്ന മറ്റുള്ളവരാണ്
ഭാര്യയുടെ മനസ്സിൽ  ഭർത്താവിനെക്കുറിച്ചുല്ള്ള   ഗംഭീരമായ സങ്കൽപ്പങ്ങൾ നിറഞ്ഞിരിക്കുന്നു.അതിനാല അദ്ദേഹത്തെ മനസ്സിലാക്കുവാൻ അവര്ക്ക് കഴിയുന്നില്ല.എന്നാൽ ഭാര്യയുടെ തൈജസ ലോകത്തെ അറിയുന്ന മറ്റൊരാൾ സങ്കല്പ്പലോകത്തെ ഭര്ത്താവിനെ പോലെ അഭിനയിക്കുന്നു. നല്ല ശ്രദ്ധയും പുകഴ്ത്തലും നൽകുന്നു .ഇതു ലഭിക്കുന്ന  ഭാര്യ സാക്ഷാത്കാരത്തിനായി തന്റെ കാമുകന്റെ മുന്നിൽ   അയാളുടെ തൈജസ   കാമുകി ആയി  താനറിയാതെ അഭിനയിച്ചു പോകുന്നുഅവിടെയും ലോകങ്ങൾ താത്കാലികമായി അറിയുന്നവർ   ഉദ്ദേശംമോശമെങ്കിലുംപിന്നീടു കർമ്മഫലങ്ങൾ അനുഭവിക്കേണ്ടി വന്നാലും    താത്കാലികമായി  അത് നേടുന്നുഎന്നാൽ സ്വന്തം ഭാര്യയുടെ തൈജസ ലോകം അറിയുവാൻ ഭർത്താവിനോ ...ഭര്ത്താവിന്റെ ലോകമറിയുവാൻ ഭാര്യക്കോ കഴിയാത്തതാണ് വർദ്ധിച്ചു  വരുന്ന വിവാഹമോചനങ്ങളുടെ എണ്ണം കാണിക്കുന്നത്
നമ്മെ സുഖിപ്പിക്കുന്നവർ കാര്യസാധ്യത്തിനു വേണ്ടി അത് ചെയ്യുന്നു.ഭൂരിപക്ഷം ആളുകൾ നമ്മെ പുകഴ്ത്ത്തുംപോളും അതിൽ അസൂയയോ കാര്യസാധ്യമോ ഒളിഞ്ഞിരിക്കുന്നു.അതിൽ നാം വീഴുമ്പൊൾ  സംഭവിക്കുന്നത്അയാളോടുള്ള അതി സൂക്ഷ്മമായ അടിമത്തമാണ്‌.അതായത് അയാൾ  നമ്മെ അഭിനന്ദിക്കുമ്പോൾ  മുതൽ അത് തുടങ്ങും......അതായത് അയാളുടെ അഭിപ്രായം പോകാതെ നോക്കേണ്ടത് നമ്മുടെ ബാധ്യതയായി വന്നു ചേരുന്നു.പിന്നീട് അങ്ങൊട്ടു അയാൾ  രാജാവായിക്കഴിഞ്ഞു.അയാളുടെ കൊള്ളരുതായ്മകളെയും മണ്ടത്തരങ്ങളെയും   നമുക്ക് അഭിനന്ദി ച്ച്ച്ചേ മതിയാകു.ഇല്ലെങ്കിൽ സ്വകാര്യമായിട്ടെങ്കിലും അയാൾ  നമ്മെ എതിര്ക്കുന്നത് അയാൾ  പൊക്കിവച്ച നമ്മുടെ ഈഗോയ്ക്ക് സഹിക്കാൻ പറ്റുകയില്ലതന്നെ .നാമറിയാതെ കള്ളനു കൂട്ട് നിന്ന് പോകുന്നു.അതിന്റെ കർമ്മഫലം  ആയ തിരിച്ചടി അയാളോടൊപ്പം നാമും വെറുതെ അനുഭവിക്കേണ്ടി വരുന്നു..അനുഭവിക്കുവാൻ നമ്മളെ അവസാനം  കാണുകയുമുള്ളൂ . തകർച്ച എവിടുന്നു തുടങ്ങി ..ചെറിയ ഒരു അഭിനന്ദനം  സ്വയം അഹം കാരത്തിലെക്കു  .ചേർത്തത്  വഴി ..എന്നാൽ ബുദ്ധിമാൻ അഭിനന്ദനത്തെയും നിന്ദയെയും തുല്യമായി കാണുന്നത് സ്വന്തം സങ്കൽപ്പ  തൈജസ ലോകത്തെ നിരോധിക്കുവാനും അതിൽ  വീഴാതിരിക്കുവാനും   അതിലൂടെ സ്വന്തം ബോധത്തെ ഉയര്ത്തിപ്പിടിച്ചു  സ്വന്തം വിധിയെ തീരുമാനിക്കുന്ന എപ്പോഴും  അത്യാനന്ദത്തോടെ ജീവിതം  സ്വന്തം സ്വതന്ത്ര ലോകത്തെ ചക്രവർത്തിയാകുവാനും കഴിയുന്നതിനാലാണ് .
(ഭഗവദ് ഗീത )
സമഃ ശത്രൌ മിത്രേ തഥാ മാനാപമാനയോഃ
ശീതോഷ്ണസുഖദുഃഖേഷു സമഃ സംഗവിവര്ജിതഃ                               (18)
തുല്യനിന്ദാസ്തുതിര്മൗനീ സന്തുഷ്ടോ യേന കേനചിത്
അനികേതഃ സ്ഥിരമതിര്ഭക്തിമാന്മേ പ്രിയോ നരഃ                              (19)

---------------------------------------------------------
ശത്രുമിത്രങ്ങള്‍, മാനാപമാനങ്ങള്‍, സുഖദുഃഖങ്ങള്‍, ശീതോഷ്ണങ്ങള്എന്നിവയെ സമമായി കാണുന്നവനും, ആസക്തിയില്ലാത്തവനും," നിന്ദാസ്തുതികളെ" തുല്യമായി കാണുന്നവനും, മൗനിയും, കിട്ടിയതുകൊണ്ടു തൃപ്തിയടയുന്നവനും, വീടില്ലാത്തവനും, (അതി സുരക്ഷാ ഉതകന്ടകൾ)സ്ഥിരമായ ബുദ്ധിയോടുകൂടിയവനുമായ ഭക്തന്എനിക്കു പ്രിയപ്പെട്ടവനാകുന്നു.

യദാ വിനിയതം ചിത്തമാത്മന്യേവാവതിഷ്ഠതേ നിഃസ്പൃഹഃ സര്വ്വകാമേഭ്യോ യുക്ത ഇത്യുച്യതേ തദാ                   (18)-


--------------------------------------------എപ്പോള്സ്ഥിരമായിത്തീര്ന്ന ചിത്തം സര്വകാമങ്ങളില്നിന്നും അകന്ന് ആത്മാവില്തന്നെ (consciousness) ഉറച്ചുനില്ക്കുന്നുവോ അപ്പോള്അവന്യുക്തനെന്നു പറയപ്പെടുന്നു.
.തുടരും......


Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

Monday, May 18, 2015

18 - നാലാം ശ്ലോകം .തുടർച്ച


/////////////// പ്രവിവിക്തഭുക് =  സൂക്ഷ്മവിഷയങ്ങളെ ഭുജിക്കുന്നവനും//////////////////

അവൻ സൂക്ഷ്മവിഷയങ്ങളെ ഭുജിക്കുന്നു.ഓരോരുത്തരുടെ സുഖം ഓരോന്നാകുന്നത്   അങ്ങനെയാണ് .സ്വന്തം ഭാര്യ പലർക്കും  വിവാഹത്തിനു അൽപ്പ ദിവസം കഴിഞാൽ പെങ്ങളെ പോലെയും ഭർത്താവ്  ആങ്ങള പോലെയും ആകുന്നു.കാരണം മനസ്സിന്റെ തൈജസലോകം തന്നെ.അത്  ചലിച്ചു കൊണ്ടിരിക്കുന്നു .അത്  ഉറച്ചു നില്ക്കുന്നില്ല.ഒരു ആഗ്രഹം നേടിക്കഴിയുമ്പോൾ  അടുത്തത് ..,പിന്നെ  അടുത്തത് ...അങ്ങനെ തുടരും.ഒരു പെണ്ണിൽ തൃപ്തയാകാത്ത്ത മനസ്സ് ഉടനെ അടുത്തത്.എന്നാൽ ശ്രദ്ധ ബോധത്തിൽ നമ്മെ നിലനിറുത്തുന്നു.ബോധം ഉണ്ടാകുമ്പോൾ ആനന്ദവും ഉണ്ടാകുന്നു.എന്തുകൊണ്ടാണ്  ആളുകൾ  വിവാഹേതര ബന്ധങ്ങളിൽ അത്രക്കും ഉത്സുകരായിട്ടുള്ളത്?.സൗന്ദര്യം ഏറെയുള്ള ഭാര്യ-ഭർത്താവ്  കെട്ടിപ്പിടിച്ച്ചാലും  ഒരു വികാരവും തോന്നുകയില്ല.അറിയുകപോലുമില്ല.എന്നാൽ അത്രയ്ക്ക് സൌന്ദര്യമില്ലാത്ത മറ്റൊരുവൻ / ഒരുവൾ വിരലറ്റം കൊണ്ടൊന്നു തൊട്ടാൽ  പുതിയതിനെ തിരയുന്ന മനസ്സ് ശ്രദ്ധയെ മുഴുവൻ അങ്ങോട്ടേക്ക് കൊണ്ടുവരികയും നമ്മെ അത് പൂർണ്ണ  വർത്തമാനകാലത്തിൽ എത്തിക്കുകയും ചെയ്യുന്നു.തദ്ഫലമായി അതിൽ ബോധവാനാകുകയും അതിയായ ആന്ദമുണ്ടാകുകയും ചെയ്യുന്നു.പക്ഷെ സത്യമതാണെങ്കിലും ധ്യാനാത്മകമായി ഇതിനെ ഇതുപോലെ അറിയാതെ  ഉപരിതലത്തിൽ ചുറ്റിത്തിരിയുന്ന മനുഷ്യനെ അവന്റെ തൈജസ സങ്കല്പ്പ ലോകം തെറ്റിദ്ധരിപ്പിക്കുന്നു ആ അതിയായ  ആനന്ദം വരുന്നത് ആ പുറത്തെ നമ്മിൽ വിരൽ സ്പര്ശിക്കുന്ന ആ "ശരീരത്തിൽ"നിന്നാണെന്ന് .അതോടെ രാപകലില്ലാതെ അവനേ /അവളെ തേടി നടക്കുവാന്തുടങ്ങുന്നു .അവളെ/അവനെ കിട്ടുന്നതുവരെ. ആ ആനന്ദ മില്ലാതെ ജീവിതം അസാധ്യമായിത്തീരുന്നു.അതു  സത്യത്തിൽ നമ്മുടെ അടിസ്ഥാനമായ, ആനന്ദമായ ഈശ്വരനൊ ടുള്ള  പ്രണയം തന്നെയാണ്.പ്രേമിക്കുന്നവരെ കാണുമ്പോൾ കൊതിച്ചു പോകാറുണ്ട്.ഇവർ  ഒരിക്കലെങ്കിലും ആ സമയത്ത് ഉള്ളിലേക്ക് ഒന്ന് നോക്കിയെങ്കിൽ  എന്ന്.പക്ഷെ തൈജസലോകം തെറ്റിദ്ധരിപ്പിച്ചു പുറത്തേക്ക് ബോധത്തെ നയിക്കുന്നു.അവൻ-അവൾ  പുറത്ത് ഒരിക്കല്ക്കൂടി ആ ആനന്ദം കണ്ടെത്താതെ ൻ  കഴിയാതെ ആത്മഹത്യ ചെയ്യുന്നു.മറ്റുചിലർ അവിഹിതബന്ധങ്ങളിൽ ,വ്യഭിചാരത്തിൽ,ഭ്രാന്തിൽ ആറാട്ട്‌ നടത്തുന്നു.ഈ ല്സങ്കൽപ്പ തൈജസലോകത്ത്തിന്റെ അതിപ്രസരം കൊണ്ടല്ലേ മറ്റൊരുത്തന്റെ ഭാര്യ-ഭർത്താവ്  കൂടുതൽ നല്ലതെന്ന് കരുതി നൊന്തു പ്രസവിച്ച നിഷ്കളങ്കരായ സ്വന്തം കുട്ടികളെ കൊന്നിട്ട് ഭര്ത്താവിനെ കൊന്നിട്ട് ചിലർ  കാമുകനോടൊപ്പം ഓടിപ്പോകുന്നത് .പക്ഷെ അവര്ക്കതും മടുക്കും.ആ തൈജാസ സങ്കല്പ്പ ചതിക്കുഴികളില്പെട്ടു ആത്മഹത്യചെയ്യുന്നവരുടെ എണ്ണം കൂടിക്കൂടിവരുന്നു.ആ വികലമായ തൈജസ ലോകമല്ലേ വർഷങ്ങൾ സ്നേഹത്തോടെ വളർത്തി  വലുതാക്കുമ്പോൾ നമ്മുടെ പൊന്നോമന പെണ്‍കുട്ടികളെ "ലൗ  ജിഹാദിന്റെ" ഇരകളാക്കി കൊന്നുകൊണ്ടിരിക്കുന്നത്.എന്നാൽ സത്യത്തിൽ അവർ തെരയുന്നത് അവരവരെത്തന്നെയാണ്.കാരണം ലൈംഗികതയിൽ  ആനന്ദം ഉണ്ടാവുന്നത് അവരവരുടെ ഉള്ളില്ത്തന്നെയാണ്.പുറത്തെ പങ്കാളി അതിനു തുടക്കമാകുന്നെങ്കിലും പിന്നീടു  അത് സംഭവിക്കുന്നത്‌ അവനവന് ഉള്ളിലാണ്.അവനവന്റെ ഉള്ളിലെ പങ്കാളിയുടെ സ്വിച്ച് അറിഞ്ഞാൽ ആവശ്യമുള്ളപ്പോളൊക്കെ ആനന്ദിക്കാം .ആാ ആനന്ദം അപ്പോൾ ബ്രഹ്മാനന്ദം എന്നറിയപ്പെടുന്നു.ധ്യാനം എന്നറിയപ്പെടുന്നു.ബോധത്തോടെ,ധ്യാനാത്മകമായി രതി സംഭവിക്കുമ്പോൾ ഊർജം മുകളിലേക്ക് ശക്തിയായി കയറുകയും ലയ്മ്ഗികാവയവം താഴുകയും സ്ഖലനം നടക്കാതിരിക്കുകയും ഊർജം അതെശക്തിയോടെ ഓരോ തടസങ്ങളെയും (ആധാര ചക്രങ്ങളെയും ) ഭേദിച്ചു ( ആദ്യം അല്പ്പം വേദന ഉണ്ടാകും)നെറുകയിൽ(സഹസ്രാരത്തിൽ ) എത്തുകയും ചെയ്യുന്നു.അപ്പോൾ അയാൾക്ക് സെക്സിൽ 1 സെക്കണ്ട് ഉണ്ടാകുന്ന ആനന്ദാനുഭവം സദാ ഉണ്ടാവുകയും ചെയ്യുന്നു.പിന്നീട് ഇത് താനേ സദാ സംഭവിച്ച്ചുകൊണ്ടിരിക്കുന്നു .സത്യത്തിൽ ഇതാണ് ധ്യാനം.യോഗം എന്നും പറയാം .അതിനുള്ള  ശാസ്ത്രമാണ് തന്ത്ര.ഒരു നിമിഷം  കൊണ്ട് ബുദ്ധനെപ്പോലെയും  ഇതിലേക്കെത്താം .ഇത് സംഭവിക്കാനായി  മനുഷ്യര് കിടന്നു പെടുന്ന പെടാപാടുകളാണ് ഇന്ന് ധ്യാനം എന്നറിയപ്പെടുന്ന എല്ലാ സാധനകളും ആരാധനാക്രമങ്ങളും.ലിംഗം യോനിയിൽ കയറി ഇരിക്കുന്നതിനെയാണ് ഭാരതീയർ ആരാധിക്കുന്നത്.അതായത് യോഗാവസ്ഥ.പ്രകൃതിയുടെയും പുരുഷന്റെയും യോഗാവസ്ഥ.ഈ ശിവശക്തിസംയൊഗമാണ്  മോക്ഷം.അതായത് അദ്വയ്തം . ശ്രീ ചക്രം സെക്സിനെ ആത്മീയൊർജമായി പരിവർത്തിക്കുന്ന അത്ഭുത പ്രതിഭാസം കാട്ടുന്നു.
സത്യമിങ്ങനെയൊക്കെ ആണെങ്കിലും തൈജസലോകം അവനെ മോഹനിദ്രയിൽ  അകപ്പെടുത്തുന്നു.അവനോടത് പറയുന്നു ,"അവനെ -അവളെ കിട്ടിയാൽ മനോഹരമായ ആനന്ദം ".അതുപോലെതന്നെയാണ് അത് പറയുന്നത് 'പണം കിട്ടിയാൽ അതിഗംഭീരമായ ആനന്ദം ",വീടു  കിട്ടിയാൽ ,കുട്ടികളെകിട്ടിയാൽ ,കാറുകിട്ടിയാൽ " അങ്ങനെ പോകുന്നു തൈജസ ലീലകൾ .ഈ കള്ളക്കളികൾ അറിയുന്നവനെ യോഗി എന്ന് വിളിക്കുന്നു .അവൻ എപ്പോഴും ഇതെല്ലാം നന്നായി ആസ്വദിക്കുമെങ്കിലും ബോധപൂർവം ഇതിൽ വീഴാതെ ആനന്ദവാനായി  നിലകൊള്ളുന്നു.ഇത് പഠിക്കുന്നവനാണ്  ഏറ്റവും വിദ്യാഭ്യാസം നേടിയവൻ.അതിനാൽ  നാം നല്കുകയും നേടുകയും ചെയ്യേണ്ടത് നളന്ദ യിലും തക്ഷശിലയിലും  നൽകിവന്ന  ഈ സിലബസ്സല്ലേ.(ഇത് പഠിക്കുവാനാണ്‌ അന്ന്  ദൂരദേശങ്ങളിൽനിന്നു പോലും വിദേശികൾ പുരാതന ഭാരതത്തിലേക്ക് ഒഴുകിയത്).അപ്പോൾ മാത്രമേ ഒരുവൻ  തന്റെയും മറ്റുള്ളവരുടെയുംസൂക്ഷ്മ ലോകങ്ങളെ  ഗ്രഹിക്കാൻ തക്ക ബോധമുള്ളവനാകുന്നുള്ളൂ  .സ്വതന്ത്രനും ആഹ്ലാദവാനും ആകുന്നുള്ളൂ.
ഭഗവദ്ഗീത  പറയുന്നു-
ശ്രീഭഗവാനുവാച പ്രകാശം ച പ്രവൃത്തിം ച മോഹമേവ ച പാണ്ഡവ ന ദ്വേഷ്ടി സമ്പ്രവൃത്താനി ന നിവൃത്താനി കാംക്ഷതി (22)
ഉദാസീനവദാസീനോ ഗുണൈര്‍യോ ന വിചാല്യതേ ഗുണാ വര്‍ത്തന്ത ഇത്യേവം യോഽവതിഷ്ഠതി നേങ്ഗതേ (23) സമദുഃഖസുഖഃ സ്വസ്ഥഃ സമലോഷ്ടാശ്മകാഞ്ചനഃ തുല്യപ്രിയാപ്രിയോ ധീരസ്തുല്യനിന്ദാത്മസംസ്തുതിഃ (24) മാനാപമാനയോസ്തുല്യസ്തുല്യോ മിത്രാരിപക്ഷയോഃ സര്‍വാരംഭപരിത്യാഗീ ഗുണാതീതഃ സ ഉച്യതേ (25)
ഭഗവാന്‍ പറഞ്ഞു:
 ആരാണോ സത്വഗുണകാര്യമായ പ്രകാശവും, രജോഗുണകാര്യമായ പ്രവൃത്തിയും,  തമോഗുണകാര്യമായ മോഹവും പ്രവര്‍ത്തിച്ചു ഇളകാതിരിക്കുകയും ചെയ്യുന്നത്; ആരാണോ സുഖദുഃഖങ്ങളെയും, സ്വര്‍ണ്ണത്തിനെയും മണ്‍കട്ടയെയും, പ്രിയത്തെയും അപ്രിയത്തെയും, സ്തുതിയെയും നിന്ദയെയും തുല്യമായി കാണുകയും ചെയ്യുന്നത്; ആരാണോ മാനാപമാനങ്ങ‍ള്‍കൊണ്ടിരിക്കുമ്പോള്‍ അവയെ ദ്വേഷിക്കാതിരി ക്കുകയും, അവ പ്രവര്‍ത്തിക്കാതിരിക്കുമ്പോ‍ള്‍ അവയെ കാംക്ഷിക്കാ തിരിക്കുകയും ചെയ്യുന്നത്; ആരാണോ ഉദാസീനനായിരിക്കുകയും, ഗുണങ്ങളാല്‍ വിചലിതനാകാതിരിക്കുകയും, ഗുണങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുന്നുവെന്നറിഞ്ഞ്  ശത്രുമിത്രങ്ങള്‍ എന്നിവയെ തുല്യമായി കാണുകയും, എല്ലാ പ്രവൃത്തികളെയും(പ്രവർത്തി ഫലങ്ങളെയും ) ത്യജിക്കുകയും ചെയ്യുന്നത് അവന്‍ ത്രിഗുണാതീതന്‍ (മൂന്നു ഗുണങ്ങളെ അതിവര്‍ത്തിച്ചവ‍ന്‍) ആകുന്നു.
തുടരും .....
Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

Sunday, May 17, 2015

17- നാലാം ശ്ലോകം .തുടർച്ച ..


/
//////////////// പ്രവിവിക്തഭുക്സൂക്ഷ്മവിഷയങ്ങളെ ഭുജിക്കുന്നവനും//////////////////

 സങ്കല്പ്പ തൈജസ ലോകത്തെ ശരിയായി ഉപയോഗിക്കുക എന്നാൽ അതിനെ വ്യക്തമായി അറിയുക എന്നതാണ്  ഉദ്ദേശ്യം . സൂക്ഷ്മ വിഷയങ്ങൾ എന്നാൽ എന്താണ് ?.സംതൃപ്തിയുമായി അത് ബന്ധപ്പെട്ടിരിക്കുന്നു.വിശപ്പ് ശമിക്കുന്നത്എപ്പോഴാണ് ?ഭക്ഷണം കഴിച്ചു സംതൃപ്തി ആകുമ്പോൾ.അതുപോലെ സൂക്ഷ്മലോകത്ത്തിൽ സംതൃപ്തി ലഭിക്കുന്നത് എപ്പോഴാണ് ? ആഗ്രഹങ്ങൾ നേടുമ്പോൾവൈശ്വാനരന്റെയും തൈജസന്റെയും ലോകത്തിൽ സംതൃപ്തി ലഭിക്കുന്നത്  ആഗ്രഹങ്ങൾ നേടുമ്പോളാണ് . വയ്ശ്വാനരന്റെ ആഗ്രഹങ്ങൾ സ്തൂലങ്ങളാണ് .അവയെ കാണാനും അനുഭവിക്കുവാനും സാധിക്കും.ഒരുപക്ഷെ നേടുവാനും.മറ്റൊരാളോട് പറഞ്ഞാൽ  അയാൾക്കുമത്  മനസ്സിലാകും .അയാൾക്കുമത്  കാണാം.നമുക്ക് ഒരു BMW  കാറ് വേണമെങ്കിൽ നന്നായി അധ്വാനിച്ചാൽ അത് നേടിയെടുക്കുവാൻ കഴിഞ്ഞേക്കാം.

പക്ഷെ തൈജസന്റെ ലോകം അതി സങ്കീർണമാണ് .അത് മറ്റാർക്കും കാണാൻ കഴിയില്ല.അതിനാൽ  അതിനെ ശരിയാക്കുവാനും അവരവരുടെ അവബോധത്തിനെ  കഴിയു.അതിലെ സങ്കൽപ്പങ്ങൾ  വിചിത്രമാണ്.നമ്മുടെ ബോധലോകത്തെ അത് അപകടകരമായി നിയന്ത്രിച്ച്ച്ചുകൊണ്ടിരിക്കുന്നു .അതിലെ ഭക്ഷണം സൂക്ഷ്മങ്ങളായ സങ്കൽപ്പങ്ങളാണ് .തങ്ങളുടെ ഉപബൊധമനസ്സിലെ വ്യക്തിത്വത്തിനെ പ്രോത്സാഹിപ്പിക്കുന്ന കപട സങ്കൽപ്പങ്ങൾ .ഈഗോ  വളർന്നുകൊണ്ടിരിക്കുന്നത്  മറ്റുള്ളവരുടെ ശ്രദ്ധ നെടുന്നതിലൂടെയാണ്.ചിന്തകളും സങ്കല്പ്പങ്ങളും അങ്ങനെതന്നെ.ശ്രദ്ധ, അതാണ്‌  അതിന്റെ ഭക്ഷണം .അതിലൂടെ തൈജസ ലോകം ഹിമാലയത്തെ പോലെ വളര്ന്നുകൊണ്ടിരിക്കുന്നു. പാറപോലെ ഉറച്ച സങ്കല്പങ്ങൾ നമ്മെ നിയന്ത്രിച്ച്ചുകൊണ്ടിരിക്കുന്നു. യാതാര്ത്യങ്ങൾ അകന്നു പോകുന്നു. സത്യം എന്ന ബോധം അവഗണിക്കപ്പെടുന്നു.ഒരുകുടുംബത്ത്തിലും അംഗങ്ങൾ തമ്മിൽ അതി സൂക്ഷ്മമായി പരസ്പരം മത്സരിക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധ നെടുവാനാണ്. ആഴത്തിൽ ശ്രദ്ധിക്കുന്നവർക്ക്  അത് പിടികിട്ടും.വേണമെങ്കിൽ സ്വയം  പരീക്ഷിക്കാം .നമ്മുടെ വീട്ടിൽ അടുത്തസമയത്തുണ്ടായ ഒരു പ്രശ്നത്തെ നോക്കുക. മൂലകാരണം ,അതിന്റെ വേരുകൾ  അതി സൂക്ഷ്മമായി വിശകലനം ചെയ്താൽ നാം ചെന്ന് നിൽക്കുക  ശ്രധനെടാനുള്ള തൈജസ  ലോകത്തിന്റെ ശ്രമങ്ങളി ലായിരിക്കുമെന്നുറപ്പ്. ഭാര്യാ ഭർത്താക്കന്മാർ കലഹിക്കുന്നതും അവസാനം ഡയ് വോഴ്സ് വരെയാകുന്നതുംകൊലപാതകം നടത്തുന്നതുമൊക്കെ  ശ്രദ്ധ നേടാൻ ആഗ്രഹിക്കുന്ന തങ്ങളുടെ തൈജസ  ലോകത്തിനെ തൃപ്തിപ്പെടുത്തുവാനാണ് . ആരെങ്കിലും നമ്മെ ഒന്ന് ശ്രദ്ധിച്ചാൽ അപ്പോൾ നമുക്കും അയാളെ പെരുത്ത് ഇഷ്ടമാകുന്നു.പക്ഷെ അയാളും അതാഗ്രഹിക്കുന്നു.അയാൾ  നമ്മെ ശ്രദ്ധിക്കുന്നത് സത്യത്തിൽ ഒരു ബിസിനസ്സ്  പോലെയാണ്.അതായത് നാം ശ്രദ്ധിച്ചാൽ അയാളും നമ്മെ ശ്രദ്ധിക്കും.അത് സ്നേഹമല്ല.സ്നേഹമല്ല.സ്നേഹം ഒരു നിബന്ധനകളും  മുന്നോട്ടു വയ്ക്കുന്നില്ല.അത് സവമനസാലെ  ഉണ്ടാകുന്ന ത്യാഗമാണ്.പക്ഷെ ഇത് സ്വാർഥതയാണ് .ബിസിനസ്സാണ്.പക്ഷെ ഇതറിയാതെ നാം തൈജസന്റെ സങ്കല്പ്പലോകത്തെ മോഹനിദ്രയിലേക്ക് വഴുതി വീഴുന്നു.ഒരുപാട് സുന്ദര സങ്കല്പ്പങ്ങളും പ്രതീക്ഷകലുമായി തൈജസലോകം അനിയന്ത്രിതമായി വലുതാകുന്നു.അയതാർഥമായി  വളരുന്നു.തുടർന്ന് നമ്മുടെതായ സങ്കൽപ്പങ്ങൾ  അയാളുടെ സത്യത്തിനു മേൽ  പ്രക്ഷേപിക്കുന്നു.അങ്ങനെ നമുക്കിഷ്ടപ്പെടുന്നത് മാത്രം അയാളിൽനിന്നു  വായിച്ചെടുത്തു സങ്കല്പ്പലോകം പിന്നെയും പിന്നെയും നാം വലുതാക്കി ആസ്വദിക്കുന്നു.എന്നാൽ ഒരു ദിവസം നമുക്കോ അയാൾക്കോ  പരസ്പരം അഭിനയിക്കാൻ കഴിയാതെ വരുമെന്നുറപ്പ് .അപ്പോൾ സങ്കൽപ്പ തൈജസ  ലോകത്തിനു താത്കാലികമായ ഒരു മരണം സംഭവിക്കുന്നു.കാറ്റുപോയ ബലൂണ്പോലെ അത് ശുഷ്കിക്കുന്നു .അതോടെ നാം അതിനു കാരണക്കാരനെന്നു  തെറ്റിദ്ധരിക്കുന്ന പാവം മനുഷ്യനെ കൊല്ലുകയോ ആത്മഹത്യചെയ്യുകയോ സംഭവിക്കുന്നു.സത്യത്തിൽ അതിനു കാരണക്കാരനായ നാം അപ്പോൾ സ്വയം സംശയിക്കുന്നില്ല.സത്യത്തിൽ നാം തന്നെയാണ് നമ്മുടെ തകര്ച്ചയ്ക്ക് കാരണം.ആദ്യം ഒരാൾ  പുകഴ്ത്തിയപ്പോൾത്തന്നെ സത്യത്തിൽ  ഉറച്ചു നിൽക്കണമായിരുന്നു .ആർക്കും  അസൂയയില്ലാതെ മറ്റൊരാളെ ആത്മാർഥമായിട്ട് പുകഴ്ത്താൻ കഴിയില്ലെന്നും ഞാൻ അത്രയ്ക്ക് വലിയ സംഭവമൊന്നുമല്ല എന്നും, ഇത് സത്യസന്ധമായ സ്നേഹമല്ല എന്നും സ്വയം അറിയണമായിരുന്നു.കള്ളത്തരം നൽകുന്ന  സുഖം വേണ്ടെന്നു വയ്ക്കണമായിരുന്നു. അങ്ങനെ ചെയ്യുന്നവർ അതായത് സത്യത്തിൽ ഉറച്ചു നിൽക്കുന്നവർ അനുഭവങ്ങൾ കൊ ണ്ട്  മറ്റുള്ളവരുടെ തൈജസ ലോകത്തെ അറിയുന്നവരാണ്. അവരുടെ ബോധം സങ്കൽപ്പങ്ങളില്പെട്ടു മുങ്ങിപ്പോകാതെ സത്യത്തിന്റെ ശക്തിയാൽ ഉയര്ന്നു നിൽക്കുന്നു .അവരുടെ ബോധം അവരുടെ തൈജസ  ലോകത്തെ നിയന്ത്രിക്കുകയും അതിനെ നന്നായി  ഉപയോഗിച്ചുകൊണ്ട് തന്റെ വൈശ്വാനര (ഭൗതിക  പ്രകൃതി ) ജീവിതതിൽ  ഉയർച്ചയെ, ശ്രേയസ്സിനെ പ്രാപിക്കുകയും ചെയ്യുന്നു.അവർതങ്ങളുടെയും യും മറ്റുള്ളവരുടെയും ജീവിതം മനോഹരമാക്കുന്നു. ആഘോഷമാക്കുന്നു ..തുടരും......

Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625