Thursday, April 30, 2015

12- മൂന്നാം ശ്ലോകം .തുടർച്ച ...


//////////// സ്ഥൂലഭൂക് =സ്തൂലങ്ങളായ  വിഷയങ്ങളെ ഭുജിക്കുന്നവനുമായ ///////////

  ആ വൈശ്വാനരന്റെ ഭക്ഷണം സ്ഥൂല വിഷയങ്ങളിലുള്ള ശ്രദ്ധയാണ്.ആ ശ്രധയിലൂടെ ,ബോധത്തിന്റെ പുറത്തേക്കുള്ള കെന്ദ്രീകരണത്തിലൂടെ സ്തൂലവിഷയങ്ങളുടെ അറിവുകൾ  മാത്രം അകത്തേക്ക് കയറിക്കൊണ്ടിരിക്കുന്നു.എന്നാൽ അവക്കാധാരമായ സൂക്ഷ്മം വിസ്മരിക്കപ്പെടുന്നു.നാലുനേരവും ഭക്ഷണം കഴിക്കുംപോലെ അത് എപ്പോഴും  ഉള്ളിലേക്ക്  ശബ്ദരൂപത്തിലും  കാഴ്ചയുടെ  രൂപത്തിലും ഒക്കെ ഇന്ദ്രിയങ്ങളിലൂടെ അകത്തേക്ക് വന്നുകൊണ്ടിരിക്കുന്നു.  അതിലൂടെ രൂപപ്പെടുന്ന വെറും  സങ്കൽപ്പങ്ങളുടെ  കൂട്ടമായ വ്യക്തിത്വം അയതാർത്യമെങ്കിലും ഉറ യ്ക്കുന്നു.പിന്നീട്‌   ബോധം പുറത്തേക്ക് സഞ്ചരിക്കുന്നത് അതിലൂടെയാണ്. അപ്പോൾ നഗ്നമായ കാഴ്ചയും നഗ്നമായ ,നേരിട്ടുള്ള കേളവിയെയും  എല്ലാം ആ വ്യക്തിത്വം വികലമാക്കുവാൻ തുടങ്ങുന്നു.അതായത് നാം ഒരു മഞ്ഞ കണ്ണട  ധരിക്കുമ്പോൾ പ്രപഞ്ചം മഞ്ഞ കളറായി തോന്നുന്നു. അതുപോലെ സങ്കല്പ്പമാകുന്ന വ്യക്തിത്വത്തിലൂടെ നാം കാണുന്ന  കാഴ്ചകളിലുംഇന്ദ്രിയാനുഭാവങ്ങളിലും  ആ സങ്കൽപ്പത്തിന്റെ  മായം ,ക്രമഭംഗം കലരുന്നു.എല്ലാ യാതാര്ത്യത്തെയും അത് തെറ്റായി നമുക്ക് നൽകുന്നു .അപ്പോൾ വീണ്ടും  ഈ വ്യക്തിത്വം കൂടുതൽ വികലമാകുന്നു.നമ്മുടെ പ്രവർത്തിയും  തെറ്റിൽനിന്നും  തെറ്റിലേക്ക് നയിക്കപ്പെടുന്നു.ഫലം ആശയക്കുഴപ്പത്തിൽനിന്നും ഭ്രാന്തും ദുഖവും ഏകാന്തതയും ആത്മഹത്യയും ഉണ്ടാകുന്നു.എന്നാൽ  കുഞ്ഞുങ്ങൾ ഇങ്ങനെയല്ല.അവർ സങ്കല്പ്പങ്ങളുടെ,വ്യക്തിത്വത്തിന്റെ ഈ കണ്ണടയില്ലാതെ എല്ലാം നേരിട്ട് അനുഭവിക്കുന്നു.അതിനാൽ  അവർ സദാ വർത്തമാനകാലത്തിൽ ധ്യാനാത്മകമായി വര്ത്തിക്കുകയും സദാ ആനന്ദവാന്മാരായി കളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.നാം ഒരു പഴയ സ്വർണ്ണ മാല "എന്റെ അച്ഛന്റെ മാല " എന്നൊക്കെ കാണുമ്പോൾ സ്വർണ്ണ  കടക്കാരൻ  അതിൽ സ്വർണ്ണം  മാത്രം കാണുന്നു.അയാൾ കുറച്ചുകൂടി സത്യസന്ധമായി  ആഭരണത്തെ കാണുന്നു.എന്നാൽ ഒരു കുട്ടി അതിനെ സങ്കൽപ്പങ്ങൾ  ഇല്ലാതെ കാണുന്നു.ഈ സങ്കൽപ്പ  സൃഷ്ടിയായ വ്യക്തിത്വത്തിനെ ഋഷിമാർ "അഹം" എന്ന് വിളിച്ചു.അതിനെ നശിപ്പിച്ചാൽ  ബോധം നേരിട്ട് ബാഹ്യ പ്രകൃതിയിൽ പതിക്കുകയും  അതിലൂടെ സത്യസന്ധമായ അനുഭവങ്ങൾ അകത്തേക്ക് തിരിച്ച് വരുവാനും തുടങ്ങും പക്ഷെ അവയെ അറിവുകളായി വീണ്ടും  കൂട്ടിവെക്കുവാൻ  തുടങ്ങാത്ത ബോധവാൻ വിജയിക്കുന്നു.അപ്പോൾ സങ്കൽപ്പങ്ങൾ പറ്റിപ്പിടിക്കുവാനും ഒരു കളറുള്ള കണ്ണട  പോലെ  കാഴ്ച്ചയെ വികലമാക്കുവാനും ആരംഭിക്കുകയില്ല.അയാൾ സദാ ശുദ്ധബോധമായി  നിലനിൽക്കുന്നു .അപ്പോൾ തെറ്റായ കർമ്മഫലത്തിൽനിന്നും  ഉണ്ടാകുന്ന  ആശയക്കുഴപ്പങ്ങളോ ദുഖങ്ങളോ  അയാളെ സ്പർശിക്കുകയില്ല .അതാണ്‌ പരമാനന്ദാവസ്ഥ.ആ അവസ്ഥയെ പ്രാപിക്കുവാനായി ഈ  സങ്കൽപ്പത്തിന്റെ  കണ്ണടയെ  ഉടക്കുന്ന ,അതായത് അഹത്തെ തകർക്കുന്ന പ്രക്രിയയാണ് ധ്യാനങ്ങൾ ,സാധനകൾ എന്നൊക്കെ അറിയപ്പെടുന്നത്.ലോകത്ത് ഇതിനായി നൂറുകണക്കിന് ധ്യാനരീതികൾ  പല മതങ്ങളിലായി ഉണ്ട്.അവയിൽ  അവരവർക്ക് താത്പര്യമുള്ള ഏറ്റവും ഫലപ്രദമായ ധ്യാന രീതി കണ്ടുപിടിക്കുകയാണ് ആദ്യപടി.കൂടെ സദ്സംഗവും,ഈ തത്വങ്ങളെ മനനം ചെയ്യുകയും ചെയ്യുമ്പോൾ സ്വാഭാവികമായി ശുദ്ധബോധം ആനന്ദമായി   തെളിഞ്ഞു വരുന്നു.അതാണ്‌ ബ്രഹ്മജ്ഞാനം എന്ന  മോക്ഷാവസ്ഥ.
/
/////////// സ്ഥൂലഭൂക് =സ്തൂലങ്ങളായ  വിഷയങ്ങളെ ഭുജിക്കുന്നവനുമായ ////////

                         ഈഗോ വളരുന്നത് മറ്റുള്ളവരുടെ ശ്രദ്ധനേടുന്നതിലൂടെയാണ്.അതിലൂടെയാണ് ഏവരുടെയും ജീവിതം നരകമായി തീരുന്നതും . അതിന് വേണ്ടിടത്തും വേണ്ടാത്തിടത്തും കയറി അഭിപ്രായം പറയാതിരിക്കുവാൻ കഴിയില്ല.തനിക്കു പൊങ്ങാൻ കിട്ടുന്ന ഒരവസരവും പാഴാക്കുന്നില്ല.എല്ലാവരും  കുന്നാകാൻ ആഗ്രഹിക്കുന്നു.മറ്റുള്ളവർക്ക് നോക്കുവാൻ പോലും കഴിയാത്ത ഉയരത്തിലുള്ള കുന്ന് .അപ്പോൾ സത്യത്തിൽ അയാൾ   ഒറ്റപ്പെടുകയാണ്.വലിയ സമ്പന്നരും പ്രശസ്തരും ഒറ്റപ്പെടൽ ഉള്ളിൽ  അനുഭവിക്കുന്നവർ ആണ്. ഫെയിസ്ബുക്കിൽ ലയ്ക്കുകൾ ക്കുവേണ്ടി ആളുകൾ ആത്മഹത്യ വരെ ചെയ്യുവാനും ആത്മഹത്യചെയ്യുന്നവരെ രക്ഷിക്കാതെ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുവാനും വരെ  തയാറാണ് ഇത്തരത്തിൽ കപടനായ ആധുനിക മനുഷ്യന്റെ  ഈഗോ .എവിടെയും ഇഗോയുടെ   കളികൾ  കാണാം .പക്ഷെ എവിടെയും ഒരു നിഷ്കളങ്കമായ,ബോധത്തെ ഒരു ശുദ്ധമായ  കണ്ണാടിപോലെ കടത്തിവിടുന്ന കുട്ടികളെപോലുള്ള മനുഷ്യൻ ഇന്ന് എങ്ങുമില്ല.കുട്ടികളിൽ മാത്രമേ ദൈവികത കാനുവാനുള്ളൂ  .കാരണം ഒരു കുട്ടി പ്രപഞ്ചത്തിൽ ശുദ്ധ ബോധമായി പിറന്നതെ ഉള്ളു.അവൻ കളങ്കപ്പെടുവാനുള്ള   സമയം ആകുന്നതെയുള്ളൂ  .അതിനാൽ  ആത്മീയതയിൽ   നാം അവരെകണ്ട് പഠിക്കണം .അവർ നമ്മെയല്ല.അപ്പോൾ യഥാർത്ഥ ആനന്ദം എന്താണെന്ന് നമുക്കറിയുവാൻ  സാധിക്കും.
///////// വൈശ്വാനര:= വൈശ്വാനരൻ
പ്രഥമ:പാദ: = ഒന്നാം പാദമാകുന്നു ///////////


ഈ വൈശ്വാനരൻ ഒന്നാം പാദമാകുന്നു പ്രപഞ്ച മനുഷ്യൻ ആണ് സത്യത്തിന്റെ   ആദ്യത്തെ പാദം  എന്ന് പറയുന്നത് ഒരു സത്യാന്വേഷിയുടെ അന്തർ യാത്രയിൽ അനുഭവപ്പെടുന്ന അവസ്ഥകളെ അടിസ്ഥാനമാക്കി ഉള്ളതാണ്.സൃഷ്ടി ക്രമം അനുസരിച്ചല്ല.ഒരു  സാധകനെ സംബന്ധിച്ച്  ഏറ്റവും സത്യമായി അനുഭവിക്കപ്പെടുന്നതും അതായതിനാൽ സ്രിഷ്ടിക്രമം അറിയുന്നതിലും കൂടുതൽ ശാസ്ത്രീയമായി കാണുക ഇതുതന്നെയാണ്.ഇതിനെ ഒന്നാം പാദം  മാത്ര മായി ശ്രവണ മനന നിദിധ്യാസത്തിലൂടെ അറിയുന്നവൻ സ്വാഭാവികമായി നമ്മുടെ അന്തർ  ലോകമായ രണ്ടാം പാദത്തിലേക്ക് പ്രവേശിക്കുന്നു.
തുടരും ...
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

Tuesday, April 28, 2015

11- മൂന്നാം ശ്ലോകം .തുടർച്ച ...

/////////// സപ്താന്ഗ:          = ഏഴു അംഗങ്ങളോട് കൂടിയവനും
എകോന വിംശതി മുഖ: = പത്തൊൻപതു  മുഖങ്ങളോട് കൂടിയവനും ////////////

                 
 ഈ വിശ്വം മുഴുവൻ അനുഭവിക്കുന്ന നരൻ  അഥവാ വൈശ്വാനരൻ ഏഴ്  അവയവങ്ങളോടുകൂടിയവൻ  ആകുന്നു.പ്രകൃതിയാകുന്ന ഈ വൈശ്വാനരന്റെ ഏഴ്  അംഗങ്ങൾ പ്രഭാമണ്ഡലവും സൂര്യനും പഞ്ചഭൂതങ്ങളും ചേർന്നതാണ് .അതായത് സത്യത്തിൽ നാം ഈ പ്രകൃതിയുമായി ബന്ധമില്ലാത്ത രീതിയിൽ കഴിയുന്നത് അജ്നതകൊണ്ടാണ്. നാമും ഈ പ്രകൃതിയും രണ്ടാണെന്ന തോന്നലിൽനിന്നാണ്  എല്ലാ കുഴപ്പങ്ങളും തുടങ്ങുന്നത്. നമ്മുടെ യഥാർത്ഥ  പാദങ്ങൾ  എന്നാൽ ഈ ഭൂമി മുഴുവൻ കൂടെ ചേർന്നതാണ് .കണ്ണുകൾ സൂര്യനുംകൂടി ചേർന്നതാണ് .വസ്തി  ഭക്ഷണത്തിനു  കാരണമായ ജലവും ,ദേഹമധ്യം വിസ്താരമേറിയ ആകാശവും കൂടെ ചേർന്നതാണെന്നു ഇവിടെ പറയുന്നു.ഇത്ര മഹത്തരമായ പ്രകൃതിയുമായി ഒന്നായിചേർന്ന  ഒരു മനുഷ്യ സങ്കല്പ്പം  മറ്റെങ്ങും നാം കാണുകയില്ല.ഇത് പൂർണമായും  ശരിയുമാണ്.ഈ പ്രകൃതിയിലെ മുഴുവൻ വെള്ളവുമായും  നാം ബന്ധപ്പെട്ടിരിക്കുന്നു.ഏതെങ്കിലും രാസമാറ്റം ഹിമാലയത്തിൽ ജലത്തിനുണ്ടായാൽ ഇവിടെ ഇരിക്കുന്ന നമ്മുടെ ഭക്ഷണത്തിന്റെ ഗുണത്തെ അത് ബാധിക്കും.കിലൊമീറ്റർകൾക്കപ്പുറം  സമുദ്രത്തിനടിയിൽ ഉണ്ടായ ചെറിയ ഭൂചലനം ഇവിടെ വലിയ സുനാമി തീർത്തു.ഓസോണ്‍ പാളിയിലെ വിള്ളൽ ഇവിടെയുള്ള നമുക്ക് ക്യാൻസർ ഉണ്ടാക്കുന്നു.അപ്പോൾ നാം ചിന്തിക്കണം നാം എത്രവലുതാണ്?.ഒറ്റപ്പെട്ടവർ അല്ലതന്നെ.ആ ബന്ധം മുഴുവൻ ആഴത്തിൽ കാണാൻ കഴിഞ്ഞാൽ മറ്റുള്ളവരെയും പ്രപഞ്ചത്തെത്തന്നെയും  വ്യക്തമായി നമ്മുടെ തന്നെ ഭാഗമായി തിരിച്ചറിഞ്ഞു ജീവിക്കുവാൻ നമുക്ക് കഴിയും.അപ്പോൾ പ്രപഞ്ചത്തെയും നമ്മെയും രണ്ടാക്കുന്ന നമ്മുടെ നശീകരണ  ചിന്തകളുടെ,ലാഭക്കൊതിയുടെ കർമ്മബന്ധങ്ങളും  ഒഴിവാകുന്നു.വേണ്ടപ്പോൾ വെണ്ട രീതിയിൽ ഒന്നായിക്കണ്ട്  പ്രവർത്തിക്കുവാനുള്ള തിരിച്ചറിവ്  ലഭിക്കുന്നു.അതിനാൽ വേദകാലത്തെ മനുഷ്യന്റെ ആരോഗ്യകരമായ സംസ്കാരം പ്രകൃതിയുമായി അത്രക്ക് ഇഴുകിയതായിരുന്നു.ഇന്ന് സദാ പുതിയ അസുഖങ്ങൾ ഉണ്ടാകുന്നത്തിനു കാരണം പ്രപഞ്ചവുമായുള്ള  മനുഷ്യന്റെ ഈ സൃഷ്ടിപരമായ അനുപാതത്തിൽ ഉണ്ടായ ക്രമഭംഗങ്ങൾ ആണ്.ഒരു ബോധവാൻ ആ മാറ്റങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നു .അവൻ ഈ താളത്തിൽ കയറി ഇടപെടുകയില്ല.അപ്പോൾ അയാളുടെ ജീവിതം ആനായാസേന താനേ സംഭവിക്കുന്നു.മറ്റുള്ളവരെയും അപ്പോൾ അയാൾക്ക്‌ തന്റെതന്നെ ഭാഗമായിട്ടെ കാണുവാൻ കഴിയുകയുള്ളൂ.പ്രകൃതിയിലെ എല്ലാറ്റിലും ഒരു അവബോധം നെടുന്നയാളിനു താൻതന്നെ ആയിട്ടേ  കാണാൻ കഴിയു.ആ ഒന്നായ സ്നേഹത്തിൽ ലയിക്കുന്നവന്  ജീവിതം ഓരോ നിമിഷവും നിർവൃതി  നൽകുന്നതാണ് ...
//////////// എകോന വിംശതി മുഖ: = പത്തൊൻപതു  മുഖങ്ങളോട് കൂടിയവനും ///////////////



പഞ്ച ജ്നാനേന്ദ്രിയങ്ങൾ, പഞ്ച കർമേന്ദ്രിയങ്ങൾ, പഞ്ച പ്രാണൻമാർ, മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം ഇവയാണ് പത്തൊമ്പത് മുഖങ്ങൾ. ഇവയിലൂടെയാണ് നാം പ്രകൃതിയെ അറിയുന്നത്.പ്രപഞ്ചത്തിന്റെ ആ  നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് .അതുകൊണ്ടാണ് ഇവയെ മുഖങ്ങൾ  എന്ന് പറഞ്ഞിരിക്കുന്നതും.ഇവയിലൂടെ ആണ് നാം സദാ പുറത്തേക്ക് ബോധത്തെ കടത്തി വിടുകയും സംവേദനങ്ങൾ അകത്തേക്ക്  സ്വീകരിക്കുകയും അതിലൂടെ വീണ്ടും  പുറത്തേക്ക് മാത്രം വികസിക്കുകയും ചെയ്യുന്നത്.അവയിലൂടെയാണ് നാം സങ്കൽപ്പങ്ങളെ,വ്യക്തിത്വത്തെ ,ഈഗോയെ  പരിപോഷിപ്പിക്കുക.  അതിനാലാണ് ഇന്ദ്രിയങ്ങളെ നിയന്ത്രണത്തിൽ നിറുത്തുവാൻ  എല്ലാ  ധ്യാന സമ്പ്രദായങ്ങളും  നിർദ്ദേശിക്കുന്നത് .അപ്പോൾ നാം ബോധത്തിൽ സുസ്ഥിതമാകുന്നു. നമ്മുടെ ശ്രദ്ധയുടെ ഊർജത്തിന്റെ  ഒഴുക്ക്  ഉള്ളിലേക്ക് തിരിയുന്നു.അപ്പോൾ നാം നമ്മുടെ അടിസ്ഥാന ഊർജത്തിന്റെ ഉറവിടത്തെക്കുറിച്ചും ബോധവാനാകുന്നു .അതോടെ എല്ലാത്തിലും സ്ഥിതിചെയ്യുന്ന അവ ബോധവുമായി നാം ബന്ധപ്പെടുന്നു.അതോടെ ഫലത്തിൽ മറ്റുള്ള എല്ലാത്തിന്റെയും അടിസ്ഥാന ഘടകവുമായി  നാം ബന്ധപ്പെടുകയും അവയെ അറിയുകയും ചെയ്യുന്നു.അപ്പോൾ അകന്നിരിക്കുന്ന സമസ്യകൾ എല്ലാം അടുക്കുന്നു.ആ താളലയം പിടികിട്ടുന്നു.ജീവിതം അറിയപ്പെടുന്നു, അനായാസമാകുന്നു ആനന്ദത്തിലേക്ക് തുറക്കപ്പെടുന്നു.
തുടരും ...

Monday, April 27, 2015


10-  മൂന്നാം ശ്ലോകം .തുടർച്ച ...
/////////// ബഹിഷ്പ്രജ്ഞ :=പുറമെയുള്ള വിഷയങ്ങളിൽ ശ്രദ്ധയോട് കൂടിയവനും/////////////

 മനുഷ്യന്റെ  ഈഗോ ഒരിക്കലും തന്നെ സ്വയം സംശയിക്കുന്നില്ല.അത് എല്ലാത്തിനെയും, മറ്റെല്ലാവരെയും സംശയിക്കുന്നു.തനിക്കൊരു തെറ്റുപറ്റുമെന്ന് അതിനു  ചിന്തയില്ല. അതിനാൽ  എപ്പോഴും ആ ബോധമില്ലായ്മകാരണം  അത് തെറ്റുകൾ  ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു .അതിനാൽ  തിരിച്ചടികളും അവസാനിക്കുന്നില്ല.കാരണം അതിന്റെ കുറ്റമല്ല.അത് ശിലിക്കപ്പെട്ടിരിക്കുന്നതു പുറത്തേക്ക്  മാത്രം നോക്കുവാനാണ്. അതുകൊണ്ടുതന്നെ എപ്പോഴും  താൻ എന്ന "സത്യ"ത്തെ അവഗണിക്കുവാനും അതിനാൽ  തെറ്റുകൾ  ചെയ്തുകൊണ്ടിരിക്കുവാനും. അവൻ ശീലിക്കപ്പെട്ടുപൊയി. നിങ്ങൾക്ക്  പരീക്ഷിക്കാം,ഉള്ളിലെ ബോധത്തെ അവഗണിച്ചു കൊണ്ട് പുറത്തേക്ക് മാത്രംശ്രദ്ധിച്ചു  കാര്യങ്ങൾ  ചെയ്യുമ്പോൾ  ആ പ്രവർത്തികൾ ഒക്കെത്തന്നെ തെറ്റാകുകയും തെറ്റായ ഫലങ്ങൾ  തിരിച്ചടികളായി  വരികയും  ചെയ്യുന്നു.ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ നാം അവനെ മറ്റുള്ളവരുമായി താരതമ്യം ചെയ്തുജീവിക്കുവാൻ ശീലിപ്പിക്കുന്നു.ആത്മ നിഷ്ടനായി,ധ്യാനാത്മകനായി  പിറന്നു വീഴുന്ന ഒരു കുഞ്ഞ്  അവന്റെ ശുദ്ധ ബോധത്തിൽ മാത്രം നിലനില്ക്കുന്നവനാണ്.ശരീരബൊധം അവനു നന്നേ കുറവാണ് .അവന്റെ  പ്രജ്ഞ  അന്തർമുഖമാണ് .പക്ഷെ അവനു ചോറ് നൽകാനായി കാക്കയേയും പൂച്ചയെയും കാട്ടിക്കൊടുക്കുംപോൾ മുതൽ അവൻ തന്റെ പ്രജ്ഞയെ പുറത്തേക്ക് ,ഇന്ദ്രിയങ്ങളിലൂടെ പ്രക്ഷേപിക്കുകയും അവയിൽനിന്നും  വരുന്ന ആ  അറിവുകളെ കൂട്ടിവെയ്ക്കുവാനും  തുടങ്ങുന്നു.ക്രമേണ അത് ഒരു ശീലമാകുകയും ആ അറിവുകൾ  ഒരു വ്യക്തിത്വമായിത്തീരുകയും ചെയ്യുന്നു.പക്ഷെ  ആ വ്യക്തിത്വം അവന്റെ  സത്യവുമല്ല. അത് പുറത്തുനിന്നും താത്കാലികമായി ലഭിച്ചതാണ്.ആ വ്യക്തിത്വത്തിൽ കൂട്ടിവെക്കുന്ന അറിവുകളാകട്ടെ  എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതുമാണ്. സമൂഹം ആ സങ്കൽപ്പമായ വ്യക്തിത്വത്തിനു ഒരു പേരും നൽകുന്നു .അന്നുമുത ൽ അവൻ ആ അയതാർധ്യമായ വ്യക്തിത്വത്തിലൂടെ  തന്റെ ജീവിതം  കണ്ടെത്താൻ ശ്രമിക്കുന്നു .പക്ഷെ തെറ്റായ ആ ശ്രമം അവനെ കൂടുതൽ കുഴപ്പത്തിലേക്കു നയിക്കുന്നു.ആനന്ദത്തോടെ കളിക്കുന്ന കുട്ടിയിൽനിന്നു  അവൻ വലുതാകുംതോറും ജീവിതം അവനു ഒരു കീറാമുട്ടിയാകുന്നു.നരകമാകുന്നു.പുറത്ത് മറ്റുള്ളവരിൽ ആശ്രയം കണ്ടെത്താൻ ശ്രമിക്കുംതോറും അവൻ വഞ്ചിക്കപ്പെടുന്നു.ആത്മഹത്യ ചെയ്യുന്നു. ഇതിനെല്ലാം കാരണം അവന്റെ  പുറത്തേക്ക് മാത്രം നോക്കിയുള്ള  ജീവിതമാണ് . എന്നാൽ അവൻ അകവശത്തെക്കൂടി  കണക്കിലെടുത്ത് ജീവിക്കുമ്പോൾ  ജീവിതം തെറ്റിൽനിന്നും ,കര്മ്മബന്ധങ്ങളിൽനിന്നും  പൂർണമായും സ്വതന്ത്രമാകുന്നു.അപ്പോൾ അവനു എല്ലാറ്റിന്റെയും ഇരുവശവും വ്യക്തമായി  കാണാൻ സാധിക്കുന്നു.അതായത് തന്റെ ഉള്ളിന്റെയുള്ളിലെ ആവശ്യങ്ങളും സത്യങ്ങളും എങ്ങനെ പുറം ലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാൻ കഴിയുന്നു.ആ തിരിച്ചറിവിൽ അവൻ സ്വതന്ത്രനാകുന്നു.ഇരുട്ടത്ത് വേഗം പ്രകാശം വരുമ്പോലെ.ആ പ്രകാശത്തിൽ  യഥാർത്ഥ  വഴി കാണാൻ കഴിയുന്നു.അതാണ്  സ്വാതന്ത്രിയം എന്നർത്ഥം  വരുന്ന "മോക്ഷം" എന്ന  വാക്കുകൊണ്ട് അർത്ഥമാക്കുന്നത് . അതുകൊണ്ടാണ് പ്രധാനപ്പെട്ട എല്ലാ ആത്മീയ പാതകളിലും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ വീണ്ടും ഒരു കുട്ടിയെ പോലെയാകുവാൻ പറഞ്ഞിട്ടുള്ളത്.അപ്പോൾ ന മ്മുടെ ജീവിതം ഒരു കപ്പു  കോഫി  പോലെ ലളിതമാകുന്നു.അതിനാൽ   പ്രപഞ്ചരഹസ്യങ്ങളുടെ സത്യസന്ധമായ ഈ കഥനം നമ്മുടെ മനോഹരമായ പ്രായോഗിക ജീവിതത്തിലെക്കുള്ള   വാതായനം കൂടിയാണ്.
തുടരും ...

Saturday, April 25, 2015

9.മൂന്നാം ശ്ലോകം ...
3.
ജാഗരിതസ്ഥാനോ ബഹിപ്രജ്നഃ സപ്താംഗ
ഏകോനവിംശതിമുഖഃ സ്ഥൂലഭുക്‌ വൈശ്വാനരഃ പ്രഥമഃ പാദഃ


ജാഗരിതസ്താനൊന:= ജാഗരിതമാകുന്ന സ്ഥാനത്തോട് കൂടിയവനും
ബഹിഷ്പ്രജ്ഞ :=പുറമെയുള്ള വിഷയങ്ങളിൽ ശ്രദ്ധയോട് കൂടിയവനും
സപ്താന്ഗ:          = ഏഴു അംഗങ്ങളോട് കൂടിയവനും
എകോന വിംശതി മുഖ: = പത്തൊൻപതു  മുഖങ്ങളോട് കൂടിയവനും
സ്ഥൂലഭൂക് =സ്തൂലങ്ങളായ  വിഷയങ്ങളെ ഭുജിക്കുന്നവനുമായ
വൈശ്വാനര:= വൈശ്വാനരൻ
പ്രഥമ:പാദ: = ഒന്നാം പാദമാകുന്നു .



          ആദ്യ പാദം  എന്താണെന്ന് വ്യക്തമാക്കുന്ന ആചാര്യൻ  വിശ്വപ്രപഞ്ചത്തെ  വിവരിക്കുന്നു.പക്ഷെ അദ്ദേഹം പറയുമ്പോൾ അതിനു നാം കാണുന്ന അർത്ഥമോ  വ്യാപ്തിയോ ഒന്നുമല്ല .സത്യവും പക്ഷെ  ശാ സ്ത്രീയവും ബ്രിഹത്തും അനന്തവുമായ ഒരു അർത്ഥതലം  ഇതിനുണ്ടായി വരുന്നു. ഇതിൽ ഒളിഞ്ഞു കിടക്കുന്നത് മാനവരാശിയുടെ ഉന്നമനത്തിനുള്ള രഹസ്യങ്ങളാണ്.പരാജയത്തിന്റെയും.

/////// ജാഗരിതസ്താനൊന:= ജാഗരിതമാകുന്ന സ്ഥാനത്തോട് കൂടിയവനും ///////////////
ഉണർന്നിരിക്കുന്ന  സ്ഥാനമാണ് ജാഗരിതസ്ഥാനം.ആ വാക്കില്നിന്നുതന്നെ വ്യക്തമാണ് അതൊരു  സ്ഥാനം മാത്രമാണെന്നും,സത്യമല്ലെന്നും.താത്കാലികമായി നില്ക്കുന്ന ഒരു സ്ഥാനം .അതായത് ഉറക്കത്തിൽ സ്വപ്നം കാണുമ്പോൾ  നാം മറ്റൊരുലോകത്താണ്.ആഴത്തിൽ ഉള്ള സുഷുപ്തിയി ൽ  നാം തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകത്തുമാണ് . ഇവതമ്മിൽ അനുഭവിച്ച്ചുകൊണ്ടിരിക്കുമ്പോൾ പരസ്പരം ഒരിക്കലും ബന്ധപ്പെടുന്നില്ല.അതായത് ഉറങ്ങാതെ സ്വപ്നം കാണാൻ കഴിയില്ല.ഉണരാതെ സ്വപ്നവും ,സുഷുപ്തിയും   നിറുത്താനും കഴിയില്ല.മറ്റുള്ളവർക്കെല്ലാം  ഉറങ്ങുന്നവൻ ഉണർന്ന  ലൊകത്താനെങ്കിലും പ്രധാനമായും ,ഉറക്കം അനുഭവിക്കുന്ന അയാ ളേ സംബന്ധിച്ചു അയാൾക്ക്  ഈ ലോകം ഇല്ല.സ്വപ്ന ലോകമാണ് അയാൾക്ക്‌ സത്യലോകം. ഇത്തരത്തിൽ വിവിധ ലോകങ്ങളെ അനുഭവിക്കുന്ന "ഞാൻ" ഒന്നാണെങ്കിലും , ലോകത്തെ അനുഭവിക്കുന്ന എന്റെ സ്ഥാനങ്ങൾ വ്യത്യസ്തങ്ങളാണ്.  അതിനാൽ  ഒരു കാര്യം നമുക്ക് സമതിക്കെണ്ടിവരും .അനുഭവിക്കുന്ന ലോകങ്ങൾക്കനുസരിച്ച്  എന്റെ  സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു.അതായത് അവയെ അനുഭവിക്കുന്ന ഞാൻ ഈ ലോകങ്ങളിലൊന്നും സ്ഥിരതയില്ലാത്ത ഒന്നാണ്.ഇവയിൽ  ഒക്കെ ഒരു ബന്ധവുമില്ലാതെ സാക്ഷിയായി കണ്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഞാൻ.അപ്പോൾ ഈ ദ്രിശ്യ പ്രപഞ്ചത്തിന്റെ  പ്രാധാന്യവും ഈ മൂന്നിൽ  ഒന്നായി  കുറയുന്നു.


///////// ബഹിഷ്പ്രജ്ഞ :=പുറമെയുള്ള വിഷയങ്ങളിൽ ശ്രദ്ധയോട് കൂടിയവനും ///////////

അതെ ഈ ലോകത്ത് മാത്രമാണ് ഒരു മനുഷ്യൻ ശ്രധിച്ച്ച്ചുകൊണ്ടിരിക്കുന്നത് .അയാൾക്ക് കൂടുതൽ ആഴത്തിലുള്ള  മറ്റു രണ്ടു ലോകത്തെക്കുറിച്ച് ഒരു ബോധവുമില്ല.അയാൾക്ക്  ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന ,അനുഭവിക്കുന്ന “താൻ” സ്വയം  ഒരു വിഷയമായി വരുന്നതേയില്ല. മരണവും (ഈ ലോകത്തിൽനിന്നും പോകുന്നത് ),  ജനനവും (വരുന്നതും)  എപ്പോഴും  മറ്റുള്ളവർക്ക്  മാത്രം സംഭവിക്കുവാനുള്ള കാര്യമാണ് .പുറം ലോകത്തുമാത്രമാണ് അയാളുടെ ശ്രദ്ധ.അയാളുടെ ബോധം സദാ പുറത്തേക്കുമാത്രം തുറന്നിരിക്കുന്ന ഇന്ദ്രിയങ്ങളിലൂടെ പുറത്തേക്ക് വ്യാപരിച്ച്ച്ചുകൊണ്ടിരിക്കുന്നു .ഊർജവും ഇത്തരത്തിൽ പുറത്തേക്ക് സദാ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ഉറവിടമാകട്ടെ വിസ്മരിക്കപ്പെടുന്നു.എന്നാൽ ബുദ്ധിമാൻ ചൊവ്വയിലെ വെള്ളത്തെകുറിച്ചു  പഠിക്കുന്നതിനു മുൻപ് പഠിക്കേണ്ടത്  ഒരിക്കൽ മരിച്ചു പോകുന്ന അവനവന്റെ, ജീവൻ നിലനിറുത്തുന്ന സ്വന്തം ഊർജത്തിന്റെ ഉറവിടത്തെക്കുറിച്ചാണ് . ഉദാ :- ഒരു മരം തന്നെക്കുറിച്ച്  അറിയുവാൻ ശ്രമം തുടങ്ങുമ്പോൾ ആദ്യം അന്വേഷിക്കേണ്ടത് സ്വന്തം വേരുകളെയും അതിനു   ജീവജലം നല്കുന്ന  ഭൂമിയെക്കുറിച്ചും ആണ്. അപ്പോൾ അതിന് അതിന്റെ സ്രിഷ്ടിയെക്കുറി ച്ചറി യുവാൻ കഴിയും.എന്നാൽ  അത്   എപ്പോഴും  സൂര്യനെ കാണുകയും അതിനെക്കുറിച്ചു  മാത്രം ചിന്തിക്കുകയും ചെയ്യുന്നു.മറ്റു മരങ്ങളുടെ പൊക്കത്തെക്കുറിച്ചു  ചിന്തിക്കുന്നു.അതൊരിക്കലും തന്റെതന്നെ അടിസ്ഥാനത്തെ തെരയുന്നില്ല.അപ്പോൾ മനുഷ്യനും മരവുംതമ്മിൽ  ഒരു വ്യത്യാസവും ഇല്ലാതാകുന്നു.മനുഷ്യന് മാത്രം ഉള്ള ഒരു കഴിവാണ് ഇത്തരത്തിൽ സ്വയം അന്വേഷിക്കുവാനുള്ള ഉയർന്ന  ബോധനിലവാരം.എന്നാൽ അതിനെ ഉള്ളിലേക്ക് തിരിച്ചുകൊണ്ടു സ്വയം അറിയേണ്ടതിന് പകരം അതിനെ പുറത്തേക്ക് അയച്ച്ച്ചുവിട്ടുകൊണ്ട് അത്യുഗ്ര പ്രഹര,നശികരണ  ശേഷിയുള്ള യുധോപകരണങ്ങൾ നിര്മ്മിക്കുന്നു.എമ്പാടും കോടിക്കണക്കിനു പേര് കൊലചെയ്യപ്പെടുന്നു. യുദ്ധം ചെയ്യുന്നു.ബോധത്തെ ഇന്ദ്രിയങ്ങളിലൂടെ പുറത്തെക്ക് മാത്രം അയച്ചുകൊണ്ടിരിക്കുവാനുള്ളതല്ല .ഉള്ളിലേക്ക് അയച്ചു അവബോധം വികസിക്കുമ്പോൾ ഇന്ദ്രിയങ്ങളിലൂടെ പുറത്തേക്ക് നഷ്ടപ്പെടുന്ന ഊർജം അപ്രകാരം പുറത്തേക്ക് പോകാതെ തിരികെ തന്നിലേക്കുതന്നെ വന്നു അതൊരു ഉർജ്ജ വിസ്ഫൊടനമായിത്തീരുന്നു. അപ്പോൾ ഒരുവൻ  അവനു സാധ്യമായ പരമാവധി ഊർജസ്വാംശി കരണത്തിന്റെ അനന്തമായ  അവസ്ഥയിൽ  എത്തുന്നു.അതാണ്സത്യലോകം എന്ന തുരീയാവസ്ത.അതാണ്‌ മാണ്ടൂക്യം സൂചിപ്പിക്കുന്നത്. തുടരും ....

Saturday, April 18, 2015


(8) - രണ്ടാം ശ്ലോകം.തുടർച്ച ...

മാണ്ടൂക്യോപനിഷത്തിന്റെ പ്രത്യേകത ഇവിടെയാണ് .അത് തുടങ്ങുന്നത് "ഇതെല്ലാം
ബ്രഹ്മം തന്നെ" എന്നാണു . അത് ഈ ലോകത്ത്തുനിന്നാണ് തുടങ്ങുന്നത് .അല്ലാതെ സങ്കല്പ്പത്തിലോ വിശ്വാസത്തിലോ ഉള്ള ഒരു ദൈവത്ത്തിൽനിന്നോ സൃഷ്ടാവിൽനിന്നോ  അല്ല . ഭൗതിക പ്രപഞ്ചത്തിൽനിന്നും തുടങ്ങുന്നു.അതായത് 100% ശാസ്ത്രീയം.ലോകത്ത് ചിലമതങ്ങൾ” എന്ന് വിളിക്കപ്പെടുന്നവയുടെ ചിലപ്പോഴെങ്കിലും ഉള്ള പോരായ്മയും ഇതുതന്നെയാണ് .അവതുടങ്ങുന്നത് സങ്കല്പ്പത്തിൽനിന്നോ വിശ്വാസങ്ങളിൽനിന്നോ ആകുന്നു.അവിടെയൊക്കെ നാം നമ്മുടെ ഉള്ളിലെ സാമാന്യബുദ്ധിയെ അൽപ്പമെങ്കിലും അവഗണിക്കേണ്ടി വരുന്നു.എന്നാൽ ഉപനിഷത്ത് ആരംഭിക്കുന്നത് നമ്മുടെ കണ്മുന്നിലെ യാതാർധ്യത്തിൽ നിന്നുമാണ്.അതിനാൽ  ഏതു  മതക്കാരനും ,ഒരു യുക്തിവാദിക്കുപൊലും  ധൈര്യമായി ശാസ്ത്രീയമായി പരീക്ഷിക്കാവുന്ന ഒരു മാർഗമാണ് ഇത്.
നമ്മുടെ ജീവിതവിജയം  ആരംഭിക്കെണ്ടതും വിജയിക്കെണ്ടതും എല്ലാം കണ്മുന്നിലെ യതാർധ്യത്തിൽ  നിന്നുവേണം .ഒരിക്കലും സങ്കല്പ്പങ്ങളിൽനിന്നാവരുത്.എന്നാൽ നമുക്ക് മിക്കപ്പോഴും സങ്കൽപങ്ങളെ  ഉപയോഗിക്കേണ്ടിവരും.പക്ഷെ നമ്മുടെ വേരുകൾ  അവിടെയായിക്കൂടാ .അവ യാതാർധ്യത്തിൽ നിന്ന് തുടങ്ങണം. കുറ്റാന്വേഷണം ആണെങ്കിലും ഒരു കമ്പനിയിലെ പ്രശ്ന പരിഹാരമാണെങ്കിലും ഒരു വീട്ടിലെ പ്രശ്ന പരിഹാരമാണെങ്കിലും ആത്മസാക്ഷാത്കാരത്തിലായാലും  ഡിസാസ്റ്റർ മാനേജ്മെന്റിന്റെ ഒരു പ്രധാന പാഠമാണ്  ഇവിടെ മാതൃക കാട്ടുന്നത്.നാം ഇവയിലൊക്കെ തുടങ്ങേണ്ടത് സങ്കൽപ്പങ്ങളിൽനിന്നൊ  ഊഹാ പോഹങ്ങളിൽനിന്നോ  അല്ല.അവയൊക്കെ രണ്ടാമത്.ആദ്യം നമ്മുടെ മുന്നിലെ യാതാർധ്യത്തിൽനിന്നാണ്    നാം തുടങ്ങേണ്ടത്.
ആദ്യപടി ഇത്തരത്തിൽ സത്യത്തെ അംഗീകരിക്കുന്നതിലൂടെ യഥാർത്ഥ  പ്രശ്നം കണ്ടു പിടിക്കുക എന്നതാണ് .അസുഖം കണ്ടു പിടിച്ചാൽ ചികിത്സ എളുപ്പമാണല്ലോ .
അങ്ങനെയുള്ളസത്യസ്നേഹികൾ  എപ്പോഴും പരിഹാരത്തിന്റെ ഭാഗമാണ്.അല്ലാത്തവർ പ്രശ്നങ്ങളുടെ ഭാഗവും.

ആത്മ-വിജയ സാക്ഷാത്കാരത്തിന്റെ  ആദ്യപടി സ്വയം 100% സത്യസന്ധമാകുക എന്നതാണ്.പുറത്ത് അൽപസ്വൽപ്പം  കള്ളമൊക്കെ  പറയേണ്ടി വന്നേക്കാം .എന്നാൽ മനുഷ്യൻ അവനോടുതന്നെ എപ്പോഴും  1000 കള്ളം പറഞ്ഞുകൊണ്ടിരിക്കുന്നു.പുറത്ത് അവൻ വളരെ മാന്യനും സത്യസന്ധനുമായി പെരുമാറുന്നു.പക്ഷെ ഉപബോധമനസ്സ് കള്ളം കൊണ്ട് നിറഞ്ഞതാണ്‌, സ്വയം അറിയാതെ കയറിക്കൂടിയ കള്ളങ്ങൾ .' ഞാൻ രീരമാണെന്നും ഇത് മരിക്കില്ലെന്നും ഉള്ള  കള്ളം, എനിക്ക് പരമ സുഖമാണെന്ന  കള്ളം, ഞാൻ നന്മമാത്രം നിറ ഞ്ഞവനാണെന്ന,സത്യസന്ധനാണെന്ന  കള്ളം,എന്തിന്  സ്വന്തം തീരുമാനത്തിനനുസരിച്ചാണ്  സ്വന്തം ജീവിതം നടക്കുന്നതെന്നുള്ള കള്ളം. കള്ളങ്ങളുടെ ആകെത്തുകയാണ് നമ്മുടെ വ്യക്തിത്വം.അതിനെ ഇല്ലായ്മ ചെയ്യുന്നവർ  സത്യലോകത്തെക്ക് പ്രവേശിക്കുന്നു.അതൊരു മരണ തുല്യമായ പ്രക്രിയ ആണ്.സ്വന്തം വ്യക്തിത്വത്തെ ,ഈഗോയെ  നശിപ്പിക്കുക.വ്യക്തിത്വത്തിന്റെ പക്ഷെ നാം അതോടുകൂടി ആനന്ദം നിറഞ്ഞ സത്യലോകത്തെക്ക് പ്രവേശിക്കുന്നു.പരമാത്മബൊധവുമായി ഒന്നുചേരുന്നു.സത്യലോകത്തെ സാക്ഷാത്കരിക്കുന്നു.

എബ്രഹാം മാസ്ലോ  എന്ന ശാസ്ത്രജ്ഞൻ 1943 "A Theory of Human Motivation" എന്ന  പേപ്പർ  അവതരിപ്പിച്ചതോടെ).( ഗൂഗിളിൽ വിശദ വിവരങ്ങൾ ലഭ്യമാണ്) ആധുനീക മനശാസ്ത്രവും ഉപനിഷത്തുകളും അടുത്തിരിക്കുന്നു.അതിനനുസരിച്ചാണ്   മോഡേണ്‍   സൈക്കോളജി ഇന്ന് മുന്നോട്ടു പോകുന്നത്.അതിൽ തെളിയിക്കുന്ന തിയറിപ്രകാരം മനുഷ്യന്റെ ആവശ്യങ്ങളുടെ പ്രചൊദനത്തെ അഞ്ചു തട്ടുകളായ ഒരു പിരമിഡ് ആയി തിരിച്ചിരിക്കുന്നു .ഒരു മനുഷ്യൻ ആദ്യം അന്വേഷിക്കുന്നത്  ശാരീരികപരമായ ആവശ്യങ്ങൾ(ആഹാരം,വസ്ത്രം)  (•          1.1 Physiological needs) ആണ്. അത് ലഭിക്കുന്നവൻ സുരക്ഷിതത്തിനുവേണ്ടി(•     1.2 Safety needs) ശ്രമിക്കുന്നു.അതിനാലാണ് അവൻ വീടുവെക്കുന്നതും പണത്തിനായി അലയുന്നതും.അതുനേടുന്നവൻ പിന്നീട് ശ്രമിക്കുന്നത് സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും വേണ്ടിയാണ്(•    1.3 Love and belonging).അതും നേടുന്നവർ മറ്റുള്ളവരുടെ അംഗീകാരത്തിനായി(•          1.4 Esteem) ശ്രമിക്കുന്നു.ഇനിയാണ് നാം ശ്രദ്ധിക്കേണ്ടത്.അദ്ദേഹം പറയുന്നു ഇത്രയും നേടിയവർ പിന്നീടെത്തുക ആത്മസാക്ഷത്കാരത്തിലേക്കും ആത്മ പരിവർത്തനത്തിലെക്കും ആണ്  (•            1.5 Self-actualization needs •     1.6 Self-transcendence needs)
സ്വയം തിരിച്ചറിയുക,അവനവന്റെ ആത്മാവിന്റെ കഴിവിന്റെ പരമാവധി പൂർണ്ണതയെ  പ്രാപിക്കുക.

എന്നാൽ ഇക്കാര്യം എത്രയോ 1000 കണക്കിന് കൊല്ലങ്ങൾക്ക് മുൻപ് മാണ്ടുക്യം അതിലെത്താനുള്ള വഴികൂടി ചേർത്ത് ശാസ്ത്രിയമായി പറഞ്ഞിരുന്നു എന്നറിയുമ്പോൾ നാം അത്ഭുതപ്പെടും.പാശ്ചാത്യർ ഇന്ന് ഇങ്ങോട്ടേക്കു വരുന്നതിന്റെ കാരണവും മറ്റൊന്നല്ല.


ഇതിൽ പറഞ്ഞിരിക്കുന്ന പിരമിഡിന്റെ ആദ്യത്തെ മൂന്നു , ആവശ്യങ്ങളുടെ തട്ടുകൾ ഓംകാരം എന്ന  അക്ഷരത്തിലെ  " "കാരവും "" കാരവും ആണ്.അതിലെ ആത്മസാക്ഷാത്കാരം എന്ന ജീവിതത്തിന്റെ ആത്യന്തിക വിജയം ഇവിടെ ഋഷി " " കാരം കൊണ്ട് സൂചിപ്പിക്കുന്നു.അതോടെ അവൻ അടുത്തപടിയായ  ആത്മ പരിവർത്തനത്തിലെക്ക് കടക്കുന്ന അവസ്ഥയെ ഇവിടെ ഋഷി "തുരീയം" അഥവാ "നാലാമത്തേത്" എന്ന് വിളിക്കുന്നു. മാത്രമല്ല ഒരു പടികൂടികടന്നു പ്രകാശമാനമായ അവസ്ഥ എന്താണെന്നും ഋഷി വിശദീകരിക്കാൻ  ആദ്യം മുതൽ  തുടങ്ങുന്നു .- "അങ്ങനെയുള്ള ആത്മാവ് ,നാല് പാദങ്ങളോട്  കൂടിയതാകുന്നു ". തുടരും...ശ്രീ .