Friday, July 3, 2015


40.പതിനൊന്നാം ശ്ലോകം 


സുഷുപ്‌തസ്താനാഃ പ്രാജ്നോ മകാരസ്തൃതീയ മാത്ര
മിതേരപീതേർ വാ, മിനോതി ഹ വാ ഇദം സർവമപീതിശ്ച ഭവതി യ ഏവം വേദ

സുഷുപ്ത  സ്ഥാന:= സുഷുപ്തമാകുന്ന സ്ഥാനത്തോട് കൂടിയ
പ്രജ്ഞ:= പ്രാജ്ഞൻ
മിതെ:=മാനത്താലോ (അളവിനാലോ )
അപീതെ:വാ = അപീതിയലൊ =എകീഭാവത്തലൊ
ത്രിതീയാ മാത്രാ := മൂന്നാമത്തെ മാത്രയായ
മകാര:= മകാരമാകുന്നു
യ:= എവൻ
ഏവം = ഇപ്രകാരം
വേദ:= അറിയുന്നുവോ
സ:= അവൻ
ഇദം  സർവ := ഇതിനെ എല്ലാറ്റിനെയും= ജഗത്തിന്റെ പരമാർഥത്തെ
മിനോതി ഹ വൈ = അളക്കുന്നു = അറിയുന്നു
അപീതി:=അപീതിയായിട്ട് = ജഗൽ  കാരണാത്മാവായിട്ട്
ഭവതി ച = ഭവിക്കുകയും ചെയ്യുന്നു.

//////////////// സുഷുപ്ത  സ്ഥാന:= സുഷുപ്തമാകുന്ന സ്ഥാനത്തോട് കൂടിയ
പ്രജ്ഞ:= പ്രാജ്ഞൻ
മിതെ:=മാനത്താലോ (അളവിനാലോ )
അപീതെ:വാ = അപീതിയലൊ =എകീഭാവത്തലൊ
ത്രിതീയാ മാത്രാ := മൂന്നാമത്തെ മാത്രയായ
മകാര:= മകാരമാകുന്നു////////////
നാം ഉറങ്ങുമ്പോൾ ആഴത്തിലുള്ള സുഷുപ്തിയിൽ എത്തിച്ചേരുന്നത്  ഈ ലോകത്താണ്..ബോധംകെടുംപോഴും നാം  ഇവിടെ എത്തിച്ചേരുന്നു.അതുകൊണ്ട് തന്നെ മറ്റു രണ്ടു  ലോകത്തിനും അടിസ്ഥാനം അവയെ നന്നായി അറിയുന്ന ഈ ലോകമാണ്. ഇവിടെ എല്ലാം ഒന്നായി  ത്തന്നെ അറിയപ്പെടുന്നു.ഇത്  നമ്മുടെ ബോധകെന്ദ്രമാണ്.ഇവിടെ അതുകൊണ്ടുതന്നെ ഒന്നും രണ്ടും ആയി തിരിക്കപ്പെടാത്ത്ത , "യോഗം" സംഭവിച്ചു അളക്കാൻ സാധിക്കാത്തത്ര വലുതായി മൂന്നാമതൊന്നായി മാറപ്പെടുന്നു .കാരണം ഒന്നിനും രണ്ടിനും അളവുകൾ ഉള്ളതുകൊണ്ടാണ് അങ്ങനെ തരംതിരിവ് നടക്കുന്നത് .മൂന്നാമത്തെ പാദം "പ്രജ്ഞാന ഘനം " ആണെന്ന് സൂചിപ്പിച്ചുവല്ലോ.
///////// യ:= എവൻ
ഏവം = ഇപ്രകാരം
വേദ:= അറിയുന്നുവോ
സ:= അവൻ
ഇദം  സർവ := ഇതിനെ എല്ലാറ്റിനെയും= ജഗത്തിന്റെ പരമാർഥത്തെ
മിനോതി ഹ വൈ = അളക്കുന്നു = അറിയുന്നു
///////////////////
ബാഹ്യലോകത്ത് കുടുങ്ങി ചുറ്റിത്തിരിയുന്ന  തന്റെ ബോധത്തെ പ്രാജ്ഞനിൽ കടത്തി വിടാൻ സാധിക്കുന്ന സാധകന് പ്രപഞ്ചത്തിന്റെ അടിസ്ഥാന പരമായ എല്ലാ രഹസ്യങ്ങളേയും  അളക്കുവാൻ കഴിയുന്നു.അകന്നിരുന്ന എല്ലാ സമവാക്യങ്ങളും അടുത്തുവന്നു ചേരുന്നു.എലാത്ത്ന്റെയും മൂലകാരണ ത്തെയും അറിയുവാൻ കഴിയുന്നു.പലവിധത്തിലുള്ള സിദ്ധികൾ സ്വായത്തമാകുന്നു.പക്ഷെ അവയിലൂടെ അഹങ്കാരം കടന്നു വരികയും വീണ്ടും  വഴിതെറ്റുകയും ചെയ്യുമെന്നതിനാൽ സത്യത്തെ അനുഭവിച്ചു തുടങ്ങുന്ന യഥാർത്ഥ  സാധകൻ  സിദ്ധികളെ  നിസ്സാരമായി കണ്ടു കണ്ട് അവഗണിക്കുന്നു.സ്വപ്നം സത്യമല്ലെന്ന് അറിയുന്നവൻ  അതിൽനിന്നും  ഉണർന്നു  കഴിഞ്ഞു . അവന്‌ മറ്റുള്ളവരുടെ,....മറ്റുള്ളവയുടെ  ആഴത്തിലുള്ള , അവർപൊലും   അറിയാത്ത ഉദ്ദേശങ്ങൾ അറിയുവാൻ സാധിക്കുന്നു...കാരണം അവൻ  ലോകത്തിന്റെ മുഴുവൻ അടിസ്ഥാനംപരമാത്മബോധമാനെന്നു അറിയുന്നു കാരണം സകല ചരാചരങ്ങളെയും അവയുടെ ബോധനിലവാരം കൊണ്ട് അളക്കുവാൻ അവനു കഴിയുന്നു
////////// അപീതി:=അപീതിയായിട്ട് = ജഗൽ  കാരണാത്മാവായിട്ട്
ഭവതി ച = ഭവിക്കുകയും ചെയ്യുന്നു.///////////
അതുകൊണ്ടുതന്നെ അവൻ ജഗൽ  കാരണാത്മാവായിട്ട് ഭവിക്കുന്നു.അതായത് അവൻ പരമാത്മ ബോധത്തിന്റെ ഏറ്റവും പരമമായ അവസ്ഥയിലേക്ക്‌ തുരീയത്തിലെക്കു സ്വാഭാവികമായി കടക്കുന്നു.അവൻ "കൊടിസൂര്യ സമപ്രഭയായ " അനന്തതയിൽ ആനന്ദിക്കുന്നു...പൂർണ്ണ  സത്യംതന്നെയായി മാറുന്നു.

രമണഹൃദയം
അഖണ്ഡചൈതന്യബോധം 
***************************
ശ്രീ രമണമഹര്ഷി
മേജര്. ഡബ്ല്യു. ചാഡ്വിക്ഇപ്രകാരം ചോദിച്ചു.
തനിക്ക്ചിലപ്പോള്സാക്ഷാല്ക്കാര അനുഭൂതി ഉണ്ടാകാറുണ്ടെന്നും എന്നാല്അതിന്റെ ശക്തി കുറെ നേരം ഉണ്ടായിരുന്നിട്ട്പിന്നീട്ക്രമേണ ഇല്ലാതായിപ്പോകുമെന്നും മി. എഡ്വേര്ഡ്കാര്പ്പന്റര്ഒരു പുസ്തകത്തിലെഴുതിയിരിക്കുന്നു. എന്നാല്ശ്രീ രമണഗീതയില്പറയുന്നത്ഹൃദയഗ്രന്ഥി ഒരിക്കല്ഭേദിച്ചാല്അത്എന്നത്തേക്കും ഭേദിച്ചതു തന്നെ എന്നാണ്‌. ആത്മാനുഭൂതിക്കു ശേഷവും ബന്ധം ഏര്പ്പെടുമോ?
: ഗുരുവരുളാല്സ്വപ്രകാശ അഖണ്ഡൈക സച്ചിദാനന്ദസ്വരൂപപ്രാപ്തി വന്ന് ആനന്ദം പൂണ്ട ശിഷ്യന്ഗുരുപാദത്തില്സാഷ്ടാംഗപ്രണാമം ചെയ്തു.
"
അനുപമമായ മഹാ അനുഗ്രഹത്തിനു ഞാനെന്തു നന്ദി ചെയ്യാന്എന്നു ചോദിച്ചപ്പോള്ഗുരുനാഥന്കാരുണ്യപൂര്വ്വം അവനെ നോക്കി ആനന്ദത്തെ വിട്ടുകളയാതെ നീ എന്നും ആനന്ദസ്വരൂപത്തില്തന്നെ ഇരുന്നുകൊള്ളുന്നത്മാത്രമാണ്ഗുരുദക്ഷിണഎന്നരുളിച്ചെയ്തതായി *കൈവല്യനവനീതത്തില്പറഞ്ഞിരിക്കുന്നു.
(*
പതിനേഴാം നൂറ്റാണ്ടില്ഗുരു താണ്ടവരായര്തമിഴ്ഭാഷയില്എഴുതിയ കൃതി)
ചോ: ഇത്ര വിശേഷമായ അനന്ദത്തെ ഒരാള്എങ്ങനെ നഷ്ടപ്പെടുത്തും?
: ജ്ഞാനം ദൃഢമാകാത്ത അവസ്ഥയില്അനാദി വാസനയാല്തിരിഞ്ഞുമാറി വീണ്ടും അജ്ഞാനത്തില്പെട്ടെന്നു വരാം.
ചോ: ഒരിക്കല്അനുഭവിച്ച ആനന്ദം നിലച്ചുപോകാതെ അതിനെ ഹനിക്കുന്ന വിഘ്നങ്ങളെന്താണ്‌? അവയെ തരണം ചെയ്യുന്നതെങ്ങനെ?
: തന്നെ അറിയാത്ത അജ്ഞാനം ഇങ്ങനെയോ, അങ്ങനെയോ എന്ന സംശയവും ശരീരം ഞാനാണ്‌, ലോകം ഉള്ളതാണ്എന്നു കരുതുന്ന വിപരീതവുമാണ്വിഘ്നങ്ങള്‍. ഇവ മൂന്നും ശ്രവണ, മനന നിദിധ്യാസനങ്ങളാലൊഴിയും.
തല്ക്കാലിക അനുഭവത്താല്ബന്ധമൊഴിഞ്ഞതായിവരുകയില്ല. അപ്പോഴത്തേക്ക്ബന്ധമറ്റ്വിമുക്തനായെന്നു തോന്നിയാലും ബന്ധവാസനകള്ഉള്ളില്സൂക്ഷ്മരൂപേണ മറഞ്ഞു നില്ക്കും. പിന്നീട്എഴുമ്പിത്തുടങ്ങും. ഇപ്പ്രകാരം വീണ്ടും ബദ്ധരായിത്തീരുന്നവരെ യോഗഭ്രഷ്ടരെന്നു പറയും. വാസനകള്വീണ്ടും ഉദയമാകാനിടകൊടുക്കാതെ താന്തന്നിലേ നിന്നുകൊണ്ടാല്വാസനകള്ഒഴിഞ്ഞു മാറും. വാസനകള്നിശ്ശേഷം മാഞ്ഞിടത്ത്ദൃഢജ്ഞാനം നിരന്തരമായും സഹജമായും പ്രകാശിക്കും. അജ്ഞാനബന്ധം പിന്നീടൊരിക്കലും കുരുക്കുകയേയില്ല.
ചോ: ഇതുപോലെ സത്യം ശ്രവിക്കാന്ചിലര്ക്കേ ഭാഗ്യമുണ്ടാവുകയുള്ളൂ എന്നു പറയുന്നു!
: ശ്രവണം രണ്ടുവിധം. ഒന്ന്ഗുരുമുഖത്തില്നിന്നും. ‘ഞാനാര്എന്ന ചോദ്യം തന്നില്തന്നെ ഉദിച്ച്ഉള്ളില്സ്വയം അന്വേഷിച്ച്അഖണ്ഡ, അഹംസ്ഫൂര്ത്തിയാണ്താനെന്നു സ്വയം ബോധിച്ചുകൊള്ളുന്നത്മറ്റൊന്ന്‌. ഇതാണ്ശരിയായ ശ്രവണം. തന്നില്ഉണ്ടാകുന്ന ശ്രവണത്തെ അനുസന്ധാനം ചെയ്യുന്നത്മനനം. അതില്ഏകാഗ്രനായി ഭവിക്കുന്നത്നിദിധ്യാസനം.
ചോ: താല്ക്കാലിക ആത്മാനുഭവം സമാധിയാകുമോ?
: അല്ല, അത്നിദിധ്യാസനമേയാകുന്നുള്ളു.
ചോ: എങ്ങനെയും യഥാര്ത്ഥ തത്വോപദേശം അപൂര്വ്വം പേര്ക്കേ സിദ്ധിക്കയുള്ളൂ.
: ജ്ഞാനമാര്ഗ്ഗത്തെ അവലംബിക്കുന്നവര്ഉപാസനകള്ചെയ്തു തീര്ത്തവര്‍ (കൃതോപാസകര്‍), തീര്ക്കാത്തവര്‍ (അകൃതോപാസകര്‍) എന്നു രണ്ടു മട്ടുണ്ട്‌. കൃതോപാസകന്നിരന്തരഭക്തിയാല്വാസനകളെ ഏതാണ്ട്വിജയിച്ചു ചിത്തശുദ്ധിവരുത്തി അനുഭവങ്ങള്ക്കാളാകും. അങ്ങനെയുള്ളവര്സദ്ഗുരു മുഖേന ആത്മതത്വം ഗ്രഹിച്ച്ആത്മാനുഭവം നേടും. മറ്റവര്ഉപദേശത്തിനു ശേഷവും സാധനകളെ ശീലിക്കേണ്ടി വരും.
ശ്രവണമനനനിദിധ്യാസനങ്ങളാല്മനസ്സിന്റെ ഭ്രമം അല്പാല്പമായി ഒടുങ്ങി കാലക്രമത്തില്അനുഭവപരായണരായിത്തീരും. നിദിധ്യാസനത്തിന്റെ ഒടുവില്നാലാമതുള്ള സമാധിക്കു പക്വനായിത്തീരും.തുടരും............

Read more on Blog- http://mandookyam.blogspot.in/

No comments:

Post a Comment